പന്തളം: ഗ്രാമീണ മേഖലയിൽ നിയന്ത്രണങ്ങൾ കടുത്തതോടെ പന്തളം നഗരം വിജനമായി. നഗരസഭയിലെ ചേരിക്കൽ കിഴക്ക് പടിഞ്ഞാറ് ഡിവിഷനുകളും സമീപ പഞ്ചായത്തുകളും കെണ്ടയിൻമൻെറ് സോണായതും സമ്പർക്കത്തിലൂടെ രോഗവ്യാപനം തുടങ്ങിയതും ജനത്തെ ഭീതിയിലാഴ്ത്തി. ഇതോടെ ആരും വീടുവിട്ട് പുറത്തിറങ്ങാതായി. ആരോഗ്യവകുപ്പും നഗരസഭയും മുന്നറിയിപ്പുകൾ നൽകി അനൗൺസ്മൻെറ് നടത്തിയതിനാൽ നിയന്ത്രണങ്ങൾ പാലിക്കാൻ ജനം തയാറായി. നഗര കേന്ദ്രംവിട്ടുള്ള കെണ്ടയിൻമൻെറ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രണ്ടു മണി വരെ ആക്കിയതും തിരക്ക് കുറച്ചു. കെ.എസ്.ആർ.ടി.സി ചുരുക്കം ചില സർവിസുകൾ നടത്തിയെങ്കിലും സ്വകാര്യ ബസുകൾ പൂർണമായും നിർത്തിവെച്ചു. അടുത്ത ദിവസം മുതൽ ഓട്ടോ, ടാക്സി വാഹനങ്ങളിൽ ഡ്രൈവർ ഭാഗം കാബിനായി തിരിക്കണമെന്ന കർശന നിർേദശവും മോട്ടോർ വെഹിക്കിൾ വിഭാഗം പന്തളത്ത് നൽകി കഴിഞ്ഞു. യാത്രക്കാരുമായി ഡ്രൈവർക്കുള്ള സമ്പർക്കം ഇല്ലാതാക്കാനാണ് ഇത്. ചിത്രം: ptl__pandalam town കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിജനമായ പന്തളം നഗരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.