ഗവ. പ്രസിലെ മെഷർമൻെറ് ബുക്കുകൾ കാണാതായ സംഭവം: നടപടിയായില്ല ഷൊർണൂർ: ഗവ. പ്രസിൽ നിന്നും മെഷർമൻെറ് ബുക്കുകൾ കാണാതായ സംഭവത്തിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകിയിട്ടും നടപടിയായില്ല. അച്ചടി വകുപ്പ് ഡയറക്ടറുടെ നിർദേശത്തെ തുടർന്ന് ഷൊർണൂർ പ്രസ് സൂപ്രണ്ട് ടി. വീരാൻ, ജനറൽ ഫോർമാൻ അജയഘോഷ് എന്നിവരാണ് പ്രാഥമികാന്വേഷണം നടത്തിയത്. നഷ്ടപ്പെട്ട ബുക്കുകൾക്ക് പകരം ബുക്കുകൾ വെച്ച് പ്രശ്നം അവസാനിപ്പിക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടെന്ന് ജീവനക്കാർ ആക്ഷേപിക്കുന്നു. സെപ്റ്റംബർ 15 നാണ് ഗവ. പ്രസിൽ പ്രവർത്തിക്കുന്ന ജില്ല ഫോംസ് ഓഫിസിലെ സ്റ്റോറിൽ നിന്നും മൂന്ന് മെഷർമൻെറ് ബുക്കുകൾ കാണാതായത്. പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ച കരാറുകാർക്ക് കരാർ തുക ലഭിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഓഫിസ് ഉദ്യോഗസ്ഥർ സർക്കാറിലേക്ക് നൽകേണ്ട ബില്ലടങ്ങുന്നതാണ് മെഷർമൻെറ് ബുക്ക്. ബുക്ക് നമ്പറും ബിൽ നമ്പറും വ്യക്തമായി രേഖപ്പെടുത്തി സ്റ്റോറിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട ബുക്കുകൾ നഷ്ടപ്പെട്ടത് സാമ്പത്തിക അഴിമതി നടത്താൻ സാഹചര്യമൊരുക്കുമെന്ന് വ്യക്തമാണ്. െസപ്റ്റംബർ 18ന് ബുക്കുകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട സ്റ്റോർ കീപ്പർ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ജില്ല ഫോംസ് ഓഫിസർ പി. വിജയകുമാർ എടുത്തതായി ലോഡിറക്കിയ തൊഴിലാളികളും മറ്റും പറഞ്ഞിരുന്നു. ഇക്കാര്യം ഫയലിൽ സ്റ്റോർ കീപ്പർ എഴുതി. പിന്നീട് ഈ നോട്ടെഴുതിയ ഫയലും കാണാതെ വന്നപ്പോഴാണ് സ്റ്റോർ കീപ്പർ അച്ചടി വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയത്. കൺട്രോളർ ഓഫ് ഫോംസിനെ ഈ വിഷയം അന്വേഷിക്കാൻ ഏൽപ്പിക്കേണ്ടതായിട്ടും അതുണ്ടാകാത്തത് ദുരൂഹമാണ്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പ്രാഥമികാന്വേഷണം പോലും നടത്താൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.