എടപ്പാൾ: യു.എ.ഇയിൽ നിന്നെത്തിച്ച ഖുർആനുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയാറാണെന്ന് പന്താവൂർ അൽ ഇർഷാദ് പ്രസിഡൻറ് കെ. സിദ്ദീഖ് മൗലവി അയിലക്കാട്. ജൂൺ 27ന് നടുവട്ടം നന്മ പബ്ലിക് ഫൗണ്ടേഷൻ നിർമിച്ച വീട് കൈമാറുന്നതിൻെറ ചടങ്ങിലാണ് യു.എ.ഇ കോൺസുലേറ്റ് തന്ന ഖുർആൻ എത്തിയിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിൽ വിതരണം ചെയ്യണമെന്നും മന്ത്രി െക.ടി. ജലീൽ ആവശ്യപ്പെട്ടത്. തുടർന്ന് ഒമ്പത് പെട്ടി അയച്ചു. ഇതിൽ ഒരു പാക്കറ്റ് മാത്രമേ തുറന്നു പരിശോധന നടത്തിയിട്ടുള്ളൂ. വിവാദമുയർന്നതിനെ തുടർന്ന് വിതരണം ചെയ്യരുതെന്നും ഭദ്രമായി സൂക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി വിവരങ്ങൾ ചോദിച്ചറിയുകയും പെട്ടികൾ പരിശോധിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥത്തിൻെറ മറവിൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കണമെന്നും എന്ത് അന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. mpg al irshadil quran പന്താവൂർ അൽ ഇർഷാദിൽ സൂക്ഷിച്ച ഖുർആന് സമീപം സ്ഥാപക പ്രസിഡൻറ് കെ. സിദ്ദീഖ് മൗലവി അയിലക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.