വണ്ടൂർ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒയുടെ മുറിയിലെ ഫാനിൽ ഇരിക്കുന്ന പക്ഷി

സുരക്ഷ തേടി ഇരട്ടത്തലയൻ പക്ഷികളെത്തിയത് പൊലീസ് സ്റ്റേഷനിൽ

വണ്ടൂർ: കൂടുകൂട്ടി മുട്ടയിടാൻ സുരക്ഷിതയിടം തേടി പക്ഷികളെത്തിയത് പൊലീസ് സ്റ്റേഷനിൽ. വണ്ടൂർ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒയുടെ മുറിയിലേക്കാണ് കൂടൊരുക്കാൻ പക്ഷികളെത്തിയത്.

ചുമരിൽ തൂക്കിയ സീലിങ് ഫാനിലാണ് കൂടു കെട്ടാൻ തുടങ്ങിയത്. ഇതു കണ്ട പി.ആർ.ഒ ചുമതലയുള്ള പോലീസുകാരനായ സി. സവാദ് ഫാനിെൻറ വൈദ്യുതി കണക്ഷൻ താൽക്കാലികമായി വിഛേദിച്ച് സുരക്ഷിതത്വം ഉറപ്പിച്ചു. ഇരട്ടത്തലച്ചിയിനത്തിൽപ്പെട്ട പക്ഷികൾ കൂട് നിർമിച്ച് മുട്ടയിടാനൊരുങ്ങുമ്പോഴും സ്റ്റേഷനിലെ ബഹളമൊന്നും പക്ഷികൾക്ക് വിഷയമല്ല.


Tags:    
News Summary - bird in police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.