പട്ടർനടക്കാവ്: നമ്പിയാംകുന്നിലെ മുക്കുറ്റിയിൽ താവളമടിച്ച പരുന്ത് സ്കൂൾ കുട്ടികൾക്കും പരിസരവാസികൾക്കും ശല്യമായി മാറിയെന്ന് പരാതി. ഒറ്റക്ക് പോകുന്ന കുട്ടികളെയാണ് പരുന്ത് കൂടുതൽ ആക്രമിക്കുന്നത്. ഇതുകാരണം മുതിർന്നവരില്ലാതെ കുട്ടികൾ സ്കൂളിൽ പോകാൻ ഭയക്കുന്നു.
മദ്റസ വിദ്യാർഥികളുടെയും പ്രഭാതസവാരിക്ക് ഇറങ്ങുന്നവരുടെയും തൊപ്പികൾ കൊത്തിയെടുത്ത് പറക്കുന്നതും പതിവാണ്. വിവരമറിയിച്ചതിനെ തുടർന്ന് വനം അധികൃതർ സ്ഥലത്തെത്തി പരുന്തിനെ അകറ്റാൻ ചില സൂത്രപ്പണികൾ പറഞ്ഞുകൊടുത്തെങ്കിലും ഫലവത്തായില്ലെന്ന് പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.