കാർ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ

പാണ്ടിക്കാട്: കാർ തട്ടിയെടുത്ത് രക്ഷപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. രണ്ടാം പ്രതി എടവണ്ണ പുതുക്കോടൻ ഹൗസിൽ വിജീഷ് എന്ന കൊച്ചുവിനെയാണ് (25) പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ മുഹമ്മദ് റഫീക്കും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24ന് പുലർച്ചയാണ് ഒറവംപുറം സ്വദേശി മാടത്തിങ്ങൽ ജസീമിന്റെ കാർ പാണ്ടിക്കാട് നിയോ ആശുപത്രി പരിസരത്തുനിന്ന് ഏഴംഗ സംഘം തട്ടിയെടുത്ത്.

25,000 രൂപയും നഷ്ടപ്പെട്ടെന്ന ജസീമിന്റെ പരാതിയിൽ ഒന്നാം പ്രതിയെയും നാലാം പ്രതിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നേരത്തേയുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. എസ്.ഐ സുനീഷ് കുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, വ്യതീഷ്, ശൈലേഷ് ജോൺ, ഷൈജു, അസ്മാബി, സി.പി.ഒമാരായ ഷമീർ, രജീഷ്, വ്യതീഷ്, ഹൈദർ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - One more person arrested in car theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.