പുതിയ ഇനം ചെറുപയർ കൃഷി വിളവെടുത്തു

പുലാമന്തോൾ: പ്രത്യുൽപാദന ശേഷിയും രോഗപ്രതിരോധ ശേഷിയും പാചകഗുണവുമേറിയ പുതിയ ഇനം ചെറുപയർ കൃഷിയുടെ വിളവെടുപ്പ് നടത്തി. പുലാമന്തോളിലെ കർഷക ഗവേഷകൻ ചോലപ്പറമ്പത്ത് ശശിധരനാണ് പുതിയ ഇനം ചെറുപയർ വടക്കൻ പാലൂരിലെ 40 സെൻറ് സ്ഥലത്ത് ഗവേഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്.

സെൻട്രൽ സീഡ് അതോറിറ്റിയിൽനിന്ന് വാങ്ങിയ എൻ.പി 24 എന്ന ഇനമാണ് വിതച്ച് 66 ദിവസത്തിനകം വിളവെടുത്തത്. പെരിന്തൽമണ്ണ കൃഷി അസി. ഡയറക്ടർ ആർ. ശ്രീലേഖ, പുലാമന്തോൾ കൃഷി ഓഫിസർ കെ. മണികണ്ഠൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കൃഷി. ഒരു ചെടിയുടെ കതിർ കലകളിൽനിന്ന് ഏകദേശം 24 മുതൽ 36 പയർ മണികൾ വരെ ലഭിച്ചു. വിളവെടുപ്പ് സമയത്ത് മറ്റ് കർഷകരോടൊപ്പം പുലാമന്തോൾ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികൾ സംബന്ധിച്ചു.

Tags:    
News Summary - New variety of small gram crop has been introduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.