അജീഷ്

മയക്കുമരുന്ന് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിൽ

കല്‍പകഞ്ചേരി: വൈലത്തൂരിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. വാളക്കുളം പെരുമണ്ണ പുത്തൻപുരക്കൽ അജീഷിനെയാണ് (27) താനൂര്‍ ഡിവൈ.എസ്.പി എം.ഐ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

കഴിഞ്ഞയാഴ്ച ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്‌ക്വാഡ് നിരവധി സ്ഥലങ്ങളിൽ നിന്നായി കഞ്ചാവ് ഹാഷിഷ് ഓയിൽ, സിന്തറ്റിക് ഡ്രഗ്സ് (എം.ഡി.എം.എ), മദ്യം തുടങ്ങിയവ പിടികൂടിയിരുന്നു. ആ കേസിലെ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെരുമണ്ണ മുണ്ടിയന്തറയിലുള്ള പ്രതിയുടെ വീട്ടിൽനിന്ന് ഡി.വി.ഡി പ്ലയറിനുള്ളിൽ ഒളിപ്പിച്ച ലക്ഷങ്ങൾ വിലവരുന്ന 60 ഗ്രാം സിന്തറ്റിക് ഡ്രഗ് കണ്ടെടുത്തു.

ഇതോടെ സംഘത്തിലെ 18 പേര്‍ പിടിയിലായി. അന്വേഷണ സംഘത്തിൽ കൽപകഞ്ചേരി സി.ഐ റിയാസ് രാജ, എസ്.ഐ പി.എസ്. മണികണ്ഠൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സലേഷ്, സി.പി.ഒമാരായ ജിനേഷ്, പ്രകാശന്‍, വിനീഷ്, വിഷ്ണു, സോണി എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Another member of a drug gang has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-08-26 05:22 GMT