വികസനത്തിൻെറ പേരിൽ നശിപ്പിക്കപ്പെട്ടത് ഹെക്ടർ കണക്കിന് കണ്ടൽക്കാടുകൾ ചിത്രംSaji 1വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് –––––––––––––വികസനം കാത്തുകിടക്കുന്ന കണ്ടൽക്കാടുകൾ––––––––––––––––––––––––––––– വടകര: വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുംവിധം വികസനത്തിൻെറ പേരിൽ നശിപ്പിക്കപ്പെട്ടത് ഹെക്ടർ കണക്കിന് കണ്ടൽക്കാടുകൾ. അഴിയൂർ–മാഹി–മുഴപ്പിലങ്ങാട് ബൈപാസ് നിർമാണം, എച്ച്.ടി ലൈൻ മാറ്റം (വേലിയേറ്റ രേഖ) കടൽഭിത്തി നിർമാണം, കൃഷി തുടങ്ങിയവയുടെ ഭാഗമായാണ് കണ്ടൽക്കാടുകൾക്ക് നാശം സംഭവിച്ചത്. കോസ്റ്റൽ സോൺ മാനേജ്മൻെറ് പ്ലാൻ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച നാഷനൽ സൻെറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) തയാറാക്കിയ കരട് റിപ്പോർട്ടിലാണ് പരാമർശം. വടകര, ചോറോട്, അഴിയൂർ വില്ലേജുകളിലായി വൻതോതിൽ കണ്ടൽക്കാടുകൾ ഇല്ലാതായിട്ടുണ്ട്. ചോറോട് മുട്ടുങ്ങൽ വെസ്റ്റ്, പയൻറവിട ബീച്ച്, മാളിയേക്കൽ മസ്ജിദുൽ ബിലാൽ എന്നിവിടങ്ങളിലും വടകര വില്ലേജിൽ നഗരസഭയിൽ എച്ച്.ടി ലൈൻ മാറ്റത്തിൻെറ ഭാഗമായി രണ്ടിടങ്ങളിൽ കണ്ടൽക്കാടുകൾ നഷ്ടമായി. കുറ്റ്യാടി പുഴയുടെ ഭാഗമായ പുറങ്കര, പുറങ്കര മാപ്പിള ജെ.ബി സ്കൂൾ അഴിത്തല എന്നിവിടങ്ങളിലാണ് നാശം ഉണ്ടായത്. അഴിയൂർ വില്ലേജിൽ ബൈപാസ് നിർമാണത്തോടനുബന്ധിച്ചും എച്ച്.ടി.എൽ മാറ്റവുമാണ് കണ്ടലുകൾ വ്യാപകമായി നശിപ്പിക്കപ്പെടാനിടയാക്കിയത്. ചോമ്പാല ഹാർബർ, ബീച്ച് ഹൗസ് തയ്യിൽ ബീച്ച്, മാഹി റെയിൽവേ സ്റ്റേഷൻ, പല്ലായിൽ മഹാവിഷ്ണുക്ഷേത്രം, ഭഗവതി ടെമ്പിൾ കുഞ്ഞിപറപ്പത്ത് എന്നിവിടങ്ങളിലാണ് കണ്ടലുകൾ ഇല്ലാതായത്. കണ്ടലുകൾ ഇല്ലാതായ ഭാഗങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ അതിജീവിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. മണ്ണ്–ജല സംരക്ഷണങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കണ്ടലുകൾ നഷ്ടമായ പ്രദേശങ്ങളിൽ നടത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.