കോഴിക്കോട്: 'ഇൗറ്റ് റൈറ്റ് ഇന്ത്യ' ചലഞ്ചിൻെറ ഭാഗമായ കോഴിക്കോട് സുരക്ഷിതാഹാര നഗരം പദ്ധതിക്ക് തുടക്കം. രാജ്യത്തെ 150 ജില്ലകൾ പെങ്കടുക്കുന്ന ഭക്ഷ്യസുരക്ഷ പരിപാടിയാണ് ഇൗറ്റ് റൈറ്റ് ചലഞ്ച്. ഭക്ഷണവൈവിധ്യത്തിൻെറ തട്ടകമായ കോഴിക്കോട് നഗരത്തിലാണ് ചലഞ്ചിൻെറ ഭാഗമായ 'ഇമ്മടെ കോഴിക്കോട്' എന്ന പേരിൽ പരിപാടികൾ നടത്തുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.ഐ)യാണ് മത്സരത്തിന് ജില്ലയെ തെരഞ്ഞെടുത്തത്. കോർപറേഷൻ പരിധിയിൽ ഭക്ഷ്യവസ്തുക്കളുടെ പരിശോധനകൾ, ഭക്ഷ്യസംരംഭകർക്ക് പരിശീലനം, കോർപറേഷൻ മേഖലയെ സമ്പൂർണ ലൈസൻസ് മേഖലയാക്കൽ, 'പൊതുജനത്തിന് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' എന്ന വിഷയത്തിലൂന്നിയ ബോധവത്കരണ പരിപാടികൾ, സ്കൂൾ, കോളജ് തലത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടികൾ എന്നിവയാണ് ഇതിൻെറ ഭാഗമായി നടപ്പാക്കുന്നതെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ നഗരത്തിൽ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പലഹാരങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും പൊരിച്ച എണ്ണ ശേഖരിച്ച് ബയോഡീസൽ ഉൽപാദകർക്ക് എത്തിക്കുന്ന പദ്ധതിയാണിവിടെ നടപ്പാക്കിയത്. 'ഇമ്മടെ കോഴിക്കോട്' പദ്ധതി ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. eat right ലോഗോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.