കോഴിക്കോട്: നഗരത്തിലെ കുരുക്കഴിക്കാൻ പണിയുന്ന രണ്ട് പാർക്കിങ് പ്ലാസകളുടെയും നടത്തിപ്പ് സംബന്ധിച്ച കാര്യത്തിൽ ഇനിയും തീരുമാനമായില്ല. സ്റ്റേഡിയത്തിനടുത്തും മിഠായിത്തെരുവിനുവേണ്ടി കിഡ്സൺകോർണറിലും പണിയാൻ തീരുമാനിച്ച പാർക്കിങ് പ്ലാസകളുടെ നടത്തിപ്പ് സംബന്ധിച്ച് മേയർ തോട്ടത്തിൽ രവീന്ദ്രൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർമാണത്തിന് സന്നദ്ധത പ്രകടിപ്പിച്ച കമ്പനി പ്രതിനിധികളുമായി ചൊവ്വാഴ്ച നടന്ന ചർച്ചയിലാണ് ധാരണയിലെത്താത്തത്. കഴിഞ്ഞ ശനിയാഴ്ചത്തെ ചർച്ചയിലും തീരുമാനമുണ്ടായില്ല. ബുധനാഴ്ച ഇവരുമായി വീണ്ടും സംസാരിച്ച് ധാരണയിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. സ്വകാര്യ പങ്കാളിത്തത്തിൽ 167 കോടിയുടെ പ്ലാസയുണ്ടാക്കി ഉപയോഗിച്ച് എത്രകാലത്തിനു ശേഷം നഗരസഭക്ക് കൈമാറുമെന്ന കാര്യത്തിലാണ് ധാരണയാകാത്തത്. കമ്പനി പ്രതിനിധികൾ കൂടുതൽ വർഷം നടത്തിപ്പ് ആവശ്യപ്പെടുന്നുണ്ട്. നഗരസഭ ഇത് അംഗീകരിച്ചിട്ടില്ല. കിഡ്സൺ കോർണറിലും സ്റ്റേഡിയത്തിലുമായി 85 കാറുകളും ആയിരത്തിേലറെ ഇരുചക്രവാഹനങ്ങളും നിർത്തിയിടും വിധമാണ് പ്ലാസ നിർമാണം. സ്േറ്റഡിയത്തിനും ഇൻഡോർ സ്േറ്റഡിയത്തിനും പിറകിലായി 5400 ചതുരശ്ര മീറ്റർ സ്ഥലത്ത് 35,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടവും കിഡ്സൺ കോർണറിൽ പഴയ സത്രം ബിൽഡിങ് പൊളിച്ച് 920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7,579 ചതുരശ്ര മീറ്ററും വരുന്ന കെട്ടിടവും പണിയാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.