കൂത്തുപറമ്പ് സ്വദേശിനി മരിച്ചനിലയില്‍

ബംഗളൂരു: കൂത്തുപറമ്പ് സ്വദേശിയായ യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് പാച്ചംപൊയ് അനാമികയില്‍ മനോഹരൻെറയും കാഞ്ചനയുടെയും മകള്‍ അനഘയെയാണ് (24) ബൊമ്മസാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ വീടി‍ൻെറ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഒരു വര്‍ഷം മുമ്പാണ് അനഘയുടെ വിവാഹം കഴിഞ്ഞത്. സൂര്യനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ഭര്‍ത്താവ്: പിണറായി വടക്കുമ്പാട് സ്വദേശി സരീഷ്. സഹോദരൻ: രാഗിൻ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പന്തകപ്പാറ ശ്മശാനത്തില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.