കോഴിക്കോട്: പെരുന്നാൾ അടുത്തിട്ടും അനക്കമില്ലാതെ വിപണി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നേരിയപ്രതീക്ഷക്ക് പോലും വകയില്ലെന്ന് വ്യാപാരികൾ പറയുന്നു. ചെറിയപെരുന്നാൾ സീസണിൽ രോഗബാധ ഇത്ര രൂക്ഷമായിരുന്നില്ല. എന്നിട്ടും കച്ചവടം അഞ്ചു ശതമാനം പോലും ലഭിച്ചില്ല. മിഠായിത്തെരുവാണ് സാധാരണ പെരുന്നാൾ കച്ചവടത്തിൻെറ പ്രധാനകേന്ദ്രം. ലോക്ഡൗണിനുശേഷം പേരിന് കടകൾ തുറന്നതല്ലാതെ കച്ചവടമാന്ദ്യം തുടരുകയാണ്. കൊയൻകോ ബസാറിലും എസ്.എം സ്ട്രീറ്റിലുമായി 15ഒാളം കടകൾ കോവിഡ് സമ്പർക്കത്തിൻെറ പേരിൽ 12 ദിവസത്തോളമായി അടച്ചിട്ടതായിരുന്നു. രോഗബാധിതർ വന്നു എന്ന സംശയത്തിൻെറ പേരിലായിരുന്നു നടപടി. സാധാരണ ബലിപെരുന്നാളിന് ഒരാഴ്ച മുമ്പാണ് വിപണി ഉണരുക. ഇനി മൂന്നു ദിവസമേ പെരുന്നാളിനുള്ളൂ. തൊഴിൽ പ്രതിസന്ധിയും ആഘോഷങ്ങൾക്ക് നിയന്ത്രണമുള്ളതും കാരണം ആളുകൾ അവസാനദിവസങ്ങളിലെങ്കിലും വരുെമന്ന പ്രതീക്ഷയില്ല. ഗ്രാമങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. നഗരത്തിലെ മാളുകളിൽ ആളനക്കം പേരിനുമാത്രമാണ്. ജില്ലയിൽ നിരവധി വാർഡുകൾ കണ്ടെയ്ൻമൻെറ് മേഖലയാണ്. അതിനാൽതന്നെ നൂറുകണക്കിന് കടകൾ അടഞ്ഞുകിടക്കുകയാണ്. അവശ്യവസ്തുക്കളുടെ കടകൾ മാത്രമേ ഇത്തരം മേഖലയിൽ തുറക്കാൻ പാടുള്ളൂ. പടം pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.