വയോധികയെ പീഡിപ്പിച്ച് കവർച്ച: പ്രതിയെ പിടികൂടിയില്ല

മുക്കം: മുത്തേരിയിൽ ഓട്ടോയാത്രക്കാരിയായ 65കാരിയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ പത്തുദിവസം പിന്നിട്ടെങ്കിലും പ്രതിയെ പിടികൂടാനോ ഒാട്ടോറിക്ഷ കണ്ടെത്താനോ കഴിയാതെ പൊലീസ്. പ്രദേശത്തെ സി. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും എവിടെയുമെത്തിയില്ല. മേഖലയിലെ പ്രധാന കവലകളിൽ സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമായതും പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയായി. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും എങ്ങുമെത്തിയില്ല. വയോധികയുടെ ആഭരണങ്ങൾ കവർന്നത് ജ്വല്ലറികളിൽ വിൽപന നടത്തിയോ എന്ന കാര്യവും അന്വേഷിച്ചിരുന്നുവെങ്കിലും സൂചന കിട്ടിയില്ല. സമീപജില്ലകളിലും അന്വേഷണംം നടക്കുന്നുണ്ട്. താമരശ്ശേരി ഡി.വൈ. എസ്.പി ടി.കെ. അഷ്റഫ്, മുക്കം പൊലീസ് ഇൻസ്പെക്ടർ ബി.കെ. സിജു എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ സ്പെഷൽ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. പീഡിപ്പിക്കപ്പെട്ടതായി വയോധിക പൊലീസിനോട് പറഞ്ഞ കാപ്പുമല പ്രദേശത്ത് സി.സി.ടി.വി കാമറയില്ല. ജൂലൈ രണ്ടിന് രാവിലെ ഏഴിന് ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ വയോധിക ജോലിക്ക് പോകുന്നതിന് മുത്തേരിയിൽനിന്ന് അതുവഴി വന്ന ഓട്ടോറിക്ഷക്ക് കൈ കാണിച്ച് കയറുകയായിരുന്നു. അൽപം മുന്നോട്ട് നീങ്ങിയശേഷം വയോധികയെ ബോധം കെടുത്തി തൊട്ടടുത്ത കാപ്പു മലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇവരുടെ ഒരു പവൻ തൂക്കമുള്ള മാലയും കമ്മലും, മൊബൈൽ ഫോണും പണവും തിരിച്ചറിയൽ കാർഡുകളടക്കമുള്ള പഴ്സും കവർന്നാണ് പ്രതി ഓട്ടോയുമായി കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.