ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 60 കോടി

കോട്ടയം:ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ 59.29 കോടി അനുവദിച്ചു.തീർഥാടനം ആരംഭിക്കാൻ ഇനി ഒന്നരമാസം മാത്രം ശേഷിക്കെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാനാണ് നിർദേശം. മണ്ണാറക്കുളഞ്ഞി-ഇലവുങ്കൽ,ഇലവുങ്കൽ-പമ്പ അടക്കം പ്രധാനറോഡുകളുടെ അറ്റകുറ്റപ്പണിയാകും ഉടൻ തീർക്കുക. മണ്ണാറക്കുളഞ്ഞിയിൽനിന്നും ഇലവുങ്കൽ വരെയുള്ള ഭാഗത്തിൻെറ നിർമാണ ചുമതല ദേശീയപാത അതോറിറ്റിക്കാണ്. ഭരണിക്കാവ്-കുമളി പാതയുടെ ഭാഗമാണിത്. എരുമേലിയിൽനിന്നും പമ്പാവാലി വഴി പമ്പക്കുള്ള പാതയുടെ അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടക്കും. ശബരിമല അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണിയും ആരംഭിച്ചു. എരുമേലി-മുണ്ടക്കയം പാതയും നവീകരിക്കുകയാണ്. ദേശീയപാത അതോറിറ്റിക്കാണ് ചുമതല. വളവുകൾ നിവർത്തിയും കലുങ്കുകളും പാലങ്ങളും വീതികൂട്ടിയുമാണ് നിർമാണം. എരുമേലിയിൽ നിന്നും റാന്നി വഴി പമ്പക്കുള്ള പാതയിൽ പ്ലാച്ചേരി മുതലുള്ള (പുനലൂർ-മൂവാറ്റുപുഴ റോഡ്) ഭാഗത്തിൻെറ നിർമാണം ആരംഭിച്ചതിനാൽ ഇത്തവണ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നേരിയ തടസ്സം ഉണ്ടാകും. അതിനാൽ പമ്പാവാലി വഴിയുള്ള പാതയിൽ വാഹനത്തിരക്ക് ഉണ്ടാകുമെന്നതിനാൽ ഈഭാഗത്ത് ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.