നെടുംകുന്നം: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അരണപ്പാറ-വിരുത്തിപ്പടി നിവാസികള്‍ക്ക് റോഡെന്ന സ്വപ്‌നം യാഥാർഥ്യമായി. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ തലമുറകളായി രണ്ടടി വീതിയുള്ള നടപ്പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. വാഹനങ്ങള്‍ എത്താത്തതിനാല്‍ പ്രായമായവരടക്കം ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡ് അംഗം പ്രിയ ശ്രീരാജ് സ്ഥലം ഉടമകളുമായി സംസാരിച്ചതോടെ ഇവര്‍ റോഡ് നിര്‍മിക്കാൻ സ്ഥലം വിട്ടുനല്‍കി. രണ്ടടി വീതിയുള്ള നടപ്പാത എട്ടടിയുള്ള റോഡായി. പഞ്ചായത്ത് അംഗത്തിൻെറ നേതൃത്വത്തില്‍ പ്രദേശവാസികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് 400 മീറ്ററോളമുള്ള റോഡ് നിര്‍മിച്ചത്. പടം: അരണപ്പാറ-വിരുത്തിപ്പടിയില്‍ പഞ്ചായത്ത് അംഗത്തിൻെറ നേതൃത്വത്തില്‍ നടപ്പാത എട്ടടിയുള്ള റോഡാക്കി പുനര്‍നിര്‍മിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.