കോട്ടയം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ . കോവിഡ് വ്യാപനത്തിനുമുമ്പ് ജില്ലയില്‍ 1050 സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. ഇവയിൽ 800 ബസുകളാണ് ഓടിത്തുടങ്ങിയത്. എന്നാൽ, പല ബസുകളും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് മിക്ക ബസുകളിലും. വരുമാനം കുറവായതിനാൽ ക്ലീനറെ തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്. സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും സാധാരണ നിലയിലായിട്ടില്ല. രാവിലെയും വൈകീട്ടും മാത്രമാണ് ബസുകളിൽ അത്യാവശ്യം ആളുകയറുന്നത്. മറ്റ് സമയങ്ങളിലെല്ലാം കാലിയായാണ് ഓടുന്നത്. കോട്ടയം താലൂക്കിൽ ഭൂരിഭാഗം റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവുള്ള റൂട്ടുകൾ ഒഴിവാക്കിയിരിക്കുകയാണ്. യാത്രക്കാർ വരുന്ന മുറക്ക് സർവിസ് തുടങ്ങാനാണ് തീരുമാനം. 700-800 വരെ യാത്രക്കാർ കയറിയിരുന്നിടത്ത് ഇപ്പോൾ 300-400 യാത്രക്കാരെ ബസുകളിൽ കയറുന്നുള്ളൂ. വൈക്കം മേഖലയിലും കാര്യമായ സർവിസ് തുടങ്ങിയിട്ടില്ല. കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ വർധിക്കാതെ കാര്യമില്ലെന്നാണ് ബസ് ഉടമകളുടെ അഭിപ്രായം. നിലവിലുള്ള വരുമാനം കൂടുതൽപേർക്ക് വിഭജിച്ചുപോവുകയാണ് ഇപ്പോൾ. ഇതിനിടയിൽ ഡീസൽ വില 13 രൂപ കൂടി. കെ.എസ്.ആർ.ടി.സിക്ക് 15യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുമതി നൽകിയതോടെ സ്വകാര്യ ബസുകളും ഇത്തരത്തിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യുന്നുണ്ട്. എന്നാൽ, പുതുതായി ഓടിത്തുടങ്ങിയ ബസുകൾക്ക് മിക്കതിനും ടയർ പൊട്ടുന്ന പ്രശ്നം വ്യാപകമാണ്. ഏറെക്കാലം നിർത്തിയിട്ടതിനാൽ ടയർ കേടുവന്നിട്ടുണ്ട്. ഓടിത്തുടങ്ങിയാൽ മാത്രമേ ഈ പ്രശ്നം അറിയാനാകൂ. ഇനിയും 200 ലേറെ ബസുകൾ ഓടിത്തുടങ്ങാനുണ്ട്. ഒന്നേകാൽ ലക്ഷത്തിനടുത്ത് ചെലവാക്കിയാലേ കയറ്റിയിട്ട ഒരു ബസ് നിരത്തിലിറക്കാനാവൂ. ഇൻഷുറൻസ് കാലാവധി തീർന്നവക്ക് അത് പുതുക്കണം. അതിന് 70,000 രൂപ വരും. രണ്ട് ബാറ്ററി മാറ്റുന്നതോടെ 25,000 രൂപ പോയിക്കിട്ടും. ടയര്‍, എന്‍ജിൻെറ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന റബര്‍ ബുഷുകള്‍ എന്നിവ ഉറഞ്ഞുനശിച്ചു. സീറ്റുകളിൽ പൂപ്പല്‍ ബാധിച്ചു. ഇവയെല്ലാം മാറ്റി പെയ്ൻറ് ചെയ്ത് സര്‍വിസ് നടത്തിയാല്‍ മാത്രമേ പുറത്തിറക്കാനാകൂ. നികുതി, ക്ഷേമനിധി, ജി.പി.എസ്. എന്നിവക്കായി പണം മുടക്കണം. ത്രൈമാസ നികുതി പകുതിയായി കുറച്ചെങ്കിലും കുറഞ്ഞത് ഒരു ബസിനു 15,000 രൂപ വേണ്ടിവരും. ക്ഷേമനിധിയിലേക്കു 4500 രൂപയും ജി.പി.എസ് ഘടിപ്പിക്കുന്നതിന് 10,000 രൂപയും ആവശ്യമാണ്. പെര്‍മിറ്റ് പുതുക്കുന്നത്, ടെസ്റ്റിങ് ഉള്‍പ്പെടെ പണച്ചെലവ് വേറെയും. സ്കൂളുകളും കോളജുകളും സജീവമാകുന്നതോടെ ബസ് വ്യവസായത്തിൻെറ പ്രതിസന്ധി മാറുമെന്ന് പ്രതീക്ഷയിലാണ് ബസുടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.