പ്രതികൾ കഞ്ചാവ് വിൽപനക്കാരെന്ന് പൊലീസ് കോട്ടയം: മാങ്ങാനത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മാങ്ങാനം പരുത്തിപ്പറമ്പിൽ ബിനോയ് മാത്യു ((26), പരുത്തുപ്പറമ്പിൽ എബിൻ മാത്യു (അനീഷ് -22), പുളിമൂട്ടിൽ ബിബിൻ ബൈജു (22), കുന്നേപ്പറമ്പിൽ ഷാരോൺ (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ കഞ്ചാവ് മാഫിയ സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവായ മാങ്ങാനം ചെമ്പകശ്ശേരിയിൽ അരുൺ സി.അപ്പുവിനെയാണ്(27) ആക്രമിച്ചത്. കൈക്ക് വെട്ടേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 20 നായിരുന്നു സംഭവം. കേസിലെ പ്രതികൾ മാങ്ങാനം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. അരുണിൻെറ നേതൃത്വത്തിൽ ഒരുസംഘം പരാതി നൽകിയതോടെ പൊലീസ് പ്രദേശത്ത് റെയ്ഡ് നടത്തുകയും ഇവരെ കഞ്ചാവുമായി പിടികൂടുകയും ചെയ്തിരുന്നു. പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തങ്ങളെ ജയിലിലാക്കിയ അരുണിനെ ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം പ്രതികൾ ചങ്ങനാശ്ശേരി ഭാഗത്തെ രഹസ്യസങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈസ്റ്റ് എസ്.ഐ രഞ്ജിത് കെ.വിശ്വനാഥൻ, എസ്.ഐമാരായ ഷിബുക്കുട്ടൻ, ശ്രീരംഗൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.