കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ മേഖലയിലെ പോളിങ് ബൂത്തുകളില്‍ ഒന്നും പഞ്ചായത്ത് മേഖലകളില്‍ മൂന്നും ബാലറ്റ് യൂനിറ്റുകളാണ് ഉള്ളത്. മുനിസിപ്പല്‍ മേഖലയിലുള്ളവര്‍ക്ക് ഒരു വോട്ടുമാത്രം ചെയ്താല്‍ മതിയാകും. പഞ്ചായത്തുമേഖലകളിലുള്ളവര്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം. ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റ് യൂനിറ്റില്‍ വെള്ള നിറത്തിലുള്ള ലേബലാണ് പതിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻെറയും ജില്ല പഞ്ചായത്തിൻെറയും യഥാക്രമം പിങ്ക് നിറത്തിലും ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ്. വോട്ട് രേഖപ്പെടുത്തുന്ന വിധം വോട്ടു ചെയ്യുന്നതിനായി പോളിങ് ബൂത്തില്‍ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും ഒന്നാം പോളിങ് ഓഫിസര്‍ പരിശോധിക്കും. രണ്ടാം പോളിങ് ഓഫിസര്‍ വോട്ടറുടെ കൈ വിരലില്‍ മഷി അടയാളമിട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ പതിപ്പിക്കും. തുടര്‍ന്ന് വോട്ടുയന്ത്രത്തിൻെറ കണ്‍ട്രോള്‍ യൂനിറ്റിൻെറ ചുമതല വഹിക്കുന്ന പോളിങ് ഓഫിസര്‍ സമ്മതിദായകന് വോട്ട് ചെയ്യാൻ കണ്‍ട്രോള്‍ യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂനിറ്റ് സജ്ജമാക്കും. രഹസ്യ സ്വഭാവം ഉറപ്പുവരുത്തി വോട്ടുചെയ്യാനാകും വിധം മറച്ചു വെച്ചിരിക്കുന്ന ബാലറ്റ് യൂനിറ്റിൻെറ മുകളില്‍ പച്ചനിറത്തിലുള്ള ലൈറ്റ് തെളിഞ്ഞുനില്‍ക്കും. സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരലമര്‍ത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെ ചുവന്ന ലൈറ്റ് തെളിയും. മൂന്ന് ബാലറ്റ് യൂനിറ്റിലും വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കും. അതോടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകും. പോളിങ് ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും കൈകള്‍ അണുമുക്തമാക്കുന്നതിന് സാനിറ്റൈസറുമായി പോളിങ് അസിസ്റ്റൻറുമാര്‍ പ്രവേശന കവാടത്തിനു സമീപമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.