തിരുവല്ല: ബിലീവേഴ്സ് ചർച്ചിൻെറ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗം റെയ്ഡ് തുടരുന്നതിനിടെ പരിശോധനകൾക്ക് കൊച്ചിയിൽനിന്ന് എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് സംഘവും തിരുവല്ലയിലെത്തി. എൻഫോഴ്സ്മൻെറുകൂടി എത്തിയ സാഹചര്യത്തിൽ പരിശോധനകൾ നീളാനാണ് സാധ്യത. റെയ്ഡിൽ ഇതുവരെ നിരോധിത നോട്ട് ഉൾെപ്പടെ 11 കോടി രൂപയാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് പാർക്കുചെയ്ത വാഹനത്തിൽനിന്നും കെട്ടിടത്തിൽനിന്നുമായി കണക്കിൽപെടാത്ത 11 കോടി പിടികൂടിയത്. ഇതിൽ രണ്ടുകോടിയുടെ നിരോധിത നോട്ടുകൾ സഭാ ആസ്ഥാനത്തെ കെട്ടിടത്തിൽനിന്നാണ് കണ്ടെടുത്തത്. ഒമ്പതുകോടി ആസ്ഥാന വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്നാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിലീവേഴ്സ് ചർച്ച് കണക്കിൽെപടാത്ത 6000 കോടി രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പിൻെറ കണ്ടെത്തൽ. സഭാ ആസ്ഥാനത്തടക്കം ശക്തമായ പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.