ദലിതരെ ഉന്മൂലനം ചെയ്യുന്നതിനെതിരെ യോജിച്ച പോരാട്ടം വേണം -ദലിത് ലീഡേഴ്സ് കൗൺസിൽ

കോട്ടയം: ദലിതരെ വംശഹത്യ നടത്തി ഉന്മൂലനം ചെയ്യുക എന്ന ഗൂഢപദ്ധതിയുടെ തുടർച്ചയാണ് ഇപ്പോൾ രാജ്യവ്യാപകമായി വർധിച്ചുകൊണ്ടിരിക്കുന്ന കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും ആക്രമണങ്ങളുമെന്ന് സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗൺസിൽ കേന്ദ്ര കൗൺസിൽ യോഗം. ഭരണഘടനയെയും നിയമവാഴ്ചയെയും അട്ടിമറിച്ച് ദലിതരെ ഉന്മൂലനം ചെയ്യുന്ന ശക്തികൾക്കെതിരെ സംഘടനവ്യത്യാസങ്ങൾക്കും ഉപജാതികൾക്കും അതീതമായ യോജിച്ച പോരാട്ടം വേണമെന്നും വിഭാഗീയ സമരങ്ങളും ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ദലിത് വിരുദ്ധ ശക്തികളെ സഹായിക്കാനേ ഉപകരിക്കൂവെന്നും യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി ചെയർമാൻ പി.ജി. ഗോപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ സംഘടന നേതാക്കൾ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായി കെ. രാമൻകുട്ടി (തിരുവനന്തപുരം), പി. ഭരതൻ (കോഴിക്കോട്), കെ.കെ. സഹദേവൻ (തൃശൂർ), ഡി.പി. കാഞ്ചിറാം (കോട്ടയം), ഡോ. എ.ജെ. രാജൻ (റിട്ട. ഐ.എ.എസ്), ഡോ. സൈമൺ ജോൺ പത്തനംതിട്ട (രക്ഷാ), ചെറുവയ്ക്കൽ അർജുനൻ (തിരുവനന്തപുരം), ശിവൻ കദളി (എറണാകുളം), എം.വി. ആണ്ടപ്പൻ (ആലപ്പുഴ), ടി.സി. രാമൻ (പത്തനംതിട്ട), പി.എസ്. പ്രസാദ് കോട്ടയം (വൈസ് ചെയർ), പാറമ്പുഴ ഗോപി (കോട്ടയം), പന്തളം രാജേന്ദ്രൻ (തിരുവനന്തപുരം), കെ. പുഷ്പകുമാർ (കോഴിക്കോട്), ജയൻ കുന്നത്തൂർ (പാലക്കാട്), എലിക്കുളം ജയകുമാർ (കോട്ടയം), സോമൻ പാമ്പായിക്കോട്, ജാനകി രാജപ്പൻ, അമ്മിണി നാരായണൻ (പത്തനംതിട്ട), രേഖ സുരേന്ദ്രൻ തൃശൂർ (സെക്ര.) എന്നിവരെ കേന്ദ്ര കൗൺസിൽ യോഗം തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.