അച്ഛൻെറ വേദന കരുത്തായി; പെൺമക്കൾ മീൻ വിൽക്കാനിറങ്ങി തൊടുപുഴ : ചാളയുണ്ട് , അയലയുണ്ട്, ശീലാവുണ്ട്,ഏരിയും നല്ല വല്യ വറ്റയുമുണ്ട്... കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ഇരുമ്പുപാലം ടൗണിലെ മീൻ കടയിൽ നിന്ന് ശിൽപയുടെയും നന്ദനയുടെയും ശബ്ദം ഉയർന്ന് കേൾക്കാം. രണ്ട് മാസം മുമ്പ് വീഴ്ചയെത്തുടർന്ന് കാലൊടിഞ്ഞ് വിശ്രമത്തിലിരിക്കുന്ന പിതാവിൻെറ മീൻ കട ഏറ്റെടുത്ത് നടത്തുകയാണ് ഈ സഹോദരിമാർ. ഇരുമ്പുപാലം വെട്ടിക്കല്‍ മനോജിൻെറയും സിന്ധുവിൻെറയും മക്കളാണ് ഇവർ. അടിമാലി മാര്‍ ബേസില്‍ കോളജ് ബി.ബി.എ വിദ്യാർഥിനിയാണ് ശിൽപ. നന്ദനയാകട്ടെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് . രണ്ട് മാസം മുമ്പ് പുലർച്ച മാർക്കറ്റിൽനിന്ന് മീനെടുക്കാനായി ഇറങ്ങുേമ്പാൾ തെന്നി വീണ് മനോജിൻെറ കാലിന് പൊട്ടലുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് മാസത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചതോടെ കട അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയായി. മത്സ്യക്കച്ചവടമാണ് നാല് പേരടങ്ങുന്ന കുടുംബത്തിൻെറ ഏക ഉപജീവനം. ഈ സമയത്താണ് മക്കൾ തന്നെ മുന്നോട്ടുവന്ന് ഞങ്ങൾ മീന്‍ വ്യാപാരം നടത്താം എന്ന് പറയുന്നത്. എന്നാൽ, ടൗണിൽ ഇവർ തനിച്ച് മീൻ കച്ചവടം നടത്തുന്നതിനോട് മനോജിന് യോജിക്കാൻ കഴിഞ്ഞില്ല. കേട്ടയുടൻ എതിർത്തു. എന്നാൽ, ശിൽപയും നന്ദനയും പിന്മാറിയില്ല. ആൺകുട്ടികളായിരുന്നേൽ അച്ചാച്ചി ഞങ്ങളെ കടയിൽ വിടില്ലായിരുന്നോ എന്ന ചോദ്യമെറിഞ്ഞു. രണ്ടേ രണ്ടു ദിവസം പോയി നോക്കാം, എന്നിട്ട്പറ്റുന്നില്ലെങ്കിൽ കട അടച്ചിട്ടാ മതി എന്ന മക്കളുടെ നിർബന്ധത്തിന് ഒടുവിൽ മനോജ് വഴങ്ങി. പുലർച്ച മീൻ എത്തുേമ്പാൾ തന്നെ ഇരുവരും കടയിലുണ്ടാകും. വിലയൊക്കെ മനഃപാഠമാക്കും. പിന്നെ ഉച്ചവരെ തിരക്കിലാണ്. ആവശ്യക്കാർക്ക് മീൻ വൃത്തിയാക്കി മുറിച്ച് നൽകും. സഹായത്തിന് അമ്മ സിന്ധുവും ഉണ്ട്. ആദ്യം ചിലരൊക്കെ എതിർപ്പുമായി എത്തിയതായി ശിൽപ പറഞ്ഞു. എന്നാൽ, അതിലൊന്നും കാര്യമില്ലെന്ന് മനസ്സിലായി. ഇപ്പോൾ നല്ല രീതിയില്‍ വ്യാപാരം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.