മിഥുൻ കൃഷ്ണ, നിഥിൻ കൃഷ്ണ

പഞ്ചായത്ത് ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർകൂടി പിടിയിൽ

ചവറ: ബൈക്കുകൾ തമ്മിൽ തട്ടിയ വിരോധത്തിൽ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ രണ്ടുപേർകൂടി പിടിയിലായി. തേവലക്കര നടുവിലക്കര കൃഷ്ണാലയത്തിൽ മിഥുൻ കൃഷ്ണ (31), നിഥിൻ കൃഷ്ണ (30) എന്നിവരാണ് ചവറ പൊലീസിന്‍റെ പിടിയിലായത്.

പന്മന മേക്കാട് സെന്‍റ് ആന്‍റണീസ്ഡെയ്ലിൽ അഗസ്റ്റിനെയും ബന്ധു ജോയലിനെയുമാണ് പ്രതികൾ ഉൾപ്പെട്ട സംഘം കഴിഞ്ഞമാസം വെട്ടിയത്. അഗസ്റ്റിന്‍റെ ബൈക്ക് പ്രതികളുടെ ബൈക്കുമായി തട്ടിയതിലുള്ള വിരോധം മൂലമാണ് ആക്രമണം. ബന്ധു ജോയലിനൊപ്പം ബൈക്കിൽ വീടിന് സമീപം നിൽക്കുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്.

ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്ന അഗസ്റ്റിൻ കഴിഞ്ഞദിവസം മരിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് നേരേത്തതന്നെ പിടികൂടിയിരുന്നു. ചവറ ഇൻസ്പെക്ടർ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Incident of killing of panchayat employee- Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.