പുനലൂർ: നിര്‍മാണം പൂര്‍ത്തിയായ പുനലൂർ താലൂക്കാശുപത്രിയുടെ പത്തുനില ബഹുനില മന്ദിരം ജനറല്‍ ആശുപത്രിയാക്കണമെന്ന് നഗരസഭ ചെയര്‍മാൻ അഡ്വ. കെ.എ. ലത്തീഫ് വിളിച്ചുചേര്‍ത്ത കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 70 കോടിയുടെ കെട്ടിടം നിർമിച്ചിട്ടും ഇവിടേക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവുണ്ട്. വിദഗ്ധചികിത്സക്ക് കൂടുതല്‍ ദൂരം പോകേണ്ട സ്ഥിതിയാണ്. അടുത്തമാസം ഉദ്ഘാടനം നടക്കുമെന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് അറിയിച്ച സ്ഥിതിക്ക് അന്നേദിവസം ജനറല്‍ ആശുപത്രി പ്രഖ്യാപനം ഉണ്ടാകത്തക്കരീതിയില്‍ നഗരസഭയും മന്ത്രി കെ. രാജു അടക്കമുള്ള ജനപ്രതിനിധികളും എല്‍.ഡി.എഫ് നേതൃത്വവും ഇടപെടണമെന്നാണ് ആവശ്യം. േയാഗം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ചെയര്‍മാന്മാരായ എ.ജി. സെബാസ്റ്റ്യന്‍, എം.എ. രാജഗോപാല്‍, കെ. രാജശേഖരന്‍, എസ്.എം. ഖലീല്‍, കെ. രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സുഭാഷ് ജി. നാഥ്, കെ. ധര്‍മരാജന്‍, എസ്. നൗഷറുദ്ദീന്‍, എസ്. ബിജു, കെ.ജി. എബ്രഹാം, നവാസ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഉയര്‍ന്ന് മറ്റു നിർദേശങ്ങള്‍ *പുനലൂരിന് ബൈപാസ് നിർമിക്കണം *കാലാനുസൃതമായി ട്രാഫിക് പരിഷ്‌കരിക്കണം *സ്‌കൂളുകള്‍ക്ക് മുന്നിലെ പുകയില ഉൽപന്നങ്ങളുടെ വിൽപന സമ്പൂര്‍ണമായി നിയന്ത്രിക്കണം * ലൈസന്‍സില്ലാതെ പട്ടണത്തില്‍ നടത്തുന്ന വഴിവാണിഭ കച്ചവടം നിരോധിക്കണം * 140 കോടിയുടെ പുനലൂര്‍ കുടിവെള്ള പദ്ധതി നടപ്പാക്കണം * നഗരസഭയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍നിന്ന് അമ്പതിനായിരം ലിറ്റര്‍ പാല്‍ പ്രതിദിനം ശേഖരിച്ച് ശാസ്ത്രീയമായി വിതരണം ചെയ്യണം. നഗരസഭയുടെ വികസനയോഗം തട്ടിപ്പ് -യു.ഡി.എഫ് പുനലൂർ: നഗരസഭയുടെ വികസന സെമിനാർ എന്ന പേരിൽ പ്രഹസന പരിപാടി സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അപഹാസ്യമാണെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ പുതിയ പദ്ധതികൾക്ക് ജില്ലാ പ്ലാനിങ് ബോർഡിൻെറ അനുമതിപോലും ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഏഴുനില കെട്ടിടം ഉൾപ്പെടെ ആരംഭിച്ച ഏതെങ്കിലും പദ്ധതികൾ പൂർണതയിലെത്തിക്കാൻ ശ്രമിക്കുന്നതിന് പകരം പുതിയ വികസനസെമിനാർ നടത്തുന്നത് പ്രഹസനമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നൂറോളം പേരെ െവച്ച് യോഗം നടത്തിയതിൻെറ പേരിൽ കേസെടുക്കണമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ.എ. ബഷീർ, കൺവീനർ ജോസഫ് മാത്യു, കക്ഷിനേതാക്കളായ കെ.എ. കലാം. എം.എം. ജലീൽ, റോയി ഉമ്മൻ, നാസർഖാൻ, ജോർജ്, എബ്രഹാം മാത്യു എന്നിവർ ആവശ്യപ്പെട്ടു. കാപ്ഷൻ punalur nagarasabha cashew
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.