ക്രൈംബ്രാഞ്ച് ഓഫിസ് മാര്‍ച്ച്; ഡി.സി.സി ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമുള്‍പ്പെടെ 18 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി. സുരേഷ്, പി.കെ. ഫൈസല്‍, ബാലകൃഷ്്ണന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍ തുടങ്ങിയവർക്കെതിരെയാണ് കേസ്. പൊലീസിൻെറ അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് സംഘര്‍മുണ്ടായത്. പൊലീസ് സമരക്കാര്‍ക്കുനേരെ ലാത്തിയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. പൊലീസുദ്യോഗസ്ഥരും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.