കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വൈദ്യുതി ഭവനില്ലാത്ത ജില്ല എന്ന ദുഷ്പേര് ഇനി കാസർകോടിനില്ല. കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 1 1450 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് യാഥാർഥ്യമാകുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29 സൻെറ് സ്ഥലത്ത് ഇനി വൈദ്യുതി ഭവൻ നിലവിൽ വരും. ഭീമമായ വാടക നൽകിയാണ് നിലവിൽ ഡിവിഷൻ ഓഫിസ് പോലും പ്രവർത്തിക്കുന്നത്. വൈദ്യുതിഭവൻ യാഥാർഥ്യമാകുന്നതോടെ സെക്ഷൻ ഓഫിസ്, ഡിവിഷൻ ഓഫിസ്, സബ് ഡിവിഷൻ ഓഫിസുകൾ, കോൺഫറൻസ് ഹാൾ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് മുറികൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ള മൂന്നു നില കെട്ടിടമാണ് ഉണ്ടാവുക. വൈദ്യുതി വകുപ്പിൻെറ വിവിധ ഓഫിസുകൾ ഇനി മുതൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഇതു മുഖേന സാധിക്കും. നിലവിൽ വയനാട്, കാസർകോട് ജില്ലയിൽ മാത്രമാണ് മിനി വൈദ്യുതി ഭവൻ ഇല്ലാത്ത സ്ഥിതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.