സെക്ടറൽ മജിസ്ട്രേറ്റ് ചുമതലയിൽനിന്ന് അധ്യാപകരെ ഒഴിവാക്കണം -എ.കെ.എസ്.ടി.യു

കാസർകോട്: മാർച്ച് 17ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ കുട്ടികളുടെ സംശയ നിവാരണം നടത്തുന്ന ഹയർ സെക്കൻഡറി അധ്യാപകരെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി സെക്ടറൽ മജിസ്ട്രേറ്റ് ചുമതല നൽകിയ ജില്ല ഭരണകൂടത്തിൻെറ തീരുമാനം പുന:പരിശോധിക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി മേഖലയിൽ നിലവിൽ 22 പ്രിൻസിപ്പൽമാരുടെയും 300നടുത്ത് അധ്യാപകരുടെയും ഒഴിവുകൾ നിലനിൽക്കെയാണ് പ്രിൻസിപ്പൽ ഇൻ ചാർജ് ഉള്ളവരെ ഉൾപ്പെടെ 25 പേരെ സെക്ടറൽ മജിസ്ട്രേറ്റായി നിയമിച്ചിരിക്കുന്നത്. ഇത് പല ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും പഠന പ്രവർത്തനങ്ങൾ താളം തെറ്റാൻ കാരണമാകും. യോഗത്തിൽ വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, കെ. വിനോദ്കുമാർ, സുനിൽകുമാർ കരിച്ചേരി, പി. രാജഗോപാലൻ, ജയൻ നീലേശ്വരം, ടി.എ. അജയകുമാർ, എ. സജയൻ, കെ. താജുദ്ദീൻ, രാജേഷ് ഓൾനടിയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.