കൊലപാതകത്തിൻെറ ഉത്തരവാദിത്തത്തിൽനിന്ന് മുസ്ലിം ലീഗിന് രക്ഷപ്പെടാനാവില്ല -ഐ.എൻ.എൽ കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ, എസ്.വൈ.എസ് പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാൻെറ കൊലപാതകത്തിൻെറ ഉത്തരവാദിത്തത്തിൽനിന്ന് മുസ്ലിം ലീഗിന് രക്ഷപ്പെടാനാവില്ലെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്താവനയിൽ പറഞ്ഞു. കൊലക്കേസ് പ്രതികളായ യൂത്ത് ലീഗ് നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടി, മുനവറലി ശിഹാബ് തങ്ങൾ അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധമുണ്ട്. കൊല നടന്നതിനുശേഷം പ്രതിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ലീഗ് നേതൃത്വത്തിൻെറയും നേതാക്കളുടെയും അറിവോടെയാണ്. മുസ്ലിം ലീഗിനെ പരാജപ്പെടുത്തിയ ഐ.എൻ.എൽ സ്ഥാനാർഥിക്കുവേണ്ടി മുൻനിരയിൽ നിന്നും പ്രവർത്തിച്ചുവെന്ന കാരണത്താലാണ് ഔഫിനെ കൊലപ്പെടുത്തിയതെന്നും അസീസ് കടപ്പുറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.