തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച രാവിലെ വരണാധികാരികള്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല പഞ്ചായത്തിൻെറ സത്യപ്രതിജ്ഞ ചടങ്ങില്‍ ഉദുമ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം ഗീത കൃഷ്ണന് വരണാധികാരിയായ ജില്ല കലക്ടര്‍ ഡോ. സജിത് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് അംഗങ്ങളായ കമലാക്ഷി (വോര്‍ക്കാടി), നാരായണ നായിക്ക് (പുത്തിഗെ), എം. ഷൈലജ ഭട്ട് (എടനീര്‍), പി.ബി. ഷഫീക്ക് (ദേലമ്പാടി), അഡ്വ. എസ്.എന്‍. സരിത (ബേഡകം), ഷിനോജ് ചാക്കോ (കള്ളാര്‍), ജോമോന്‍ ജോസ് (ചിറ്റാരിക്കല്‍), കെ. ശകുന്തള (കരിന്തളം), എം. മനു (പിലിക്കോട്), സി.ജെ. സജിത് (ചെറുവത്തൂര്‍), ബേബി ബാലകൃഷ്ണന്‍ (മടിക്കൈ), ബി.എച്ച്. ഫാത്തിമത്ത് ഷംന (പെരിയ), ഷാനവാസ് പാദൂര്‍ (ചെങ്കള), ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം (സിവില്‍ സ്‌റ്റേഷന്‍), ജമീല സിദ്ദിഖ് (കുമ്പള), ഗോള്‍ഡണ്‍ അബ്ദുറഹിമാന്‍ (മഞ്ചേശ്വരം) എന്നിവര്‍ക്ക് ഗീതാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കമലാക്ഷി, നാരായണ നായിക്ക്, എം. ഷൈലജ ഭട്ട് എന്നിവര്‍ കന്നടയിലും പി.ബി. ഷഫീക്ക്, ജമീല സിദ്ദീഖ് എന്നിവര്‍ ഇംഗ്ലീഷിലും മറ്റുള്ളവര്‍ മലയാളത്തിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അംഗങ്ങള്‍ക്ക് കലക്ടര്‍ പൂച്ചെണ്ട് നല്‍കി. കാസര്‍കോട് ജില്ല പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അംഗങ്ങളെ സഹായിച്ചു. കോവിഡ് നിയന്ത്രണം പാലിച്ച് മാസ്‌കും ഗ്ലൗസും ധരിച്ചാണ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.പി പി. കരുണാകരന്‍, മുന്‍ എം.എല്‍.എമാരായ കെ.പി. സതീഷ് ചന്ദ്രന്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍, മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത്, ഐ.എന്‍.എല്‍ ജില്ല പ്രസിഡൻറ് മൊയ്തീന്‍കുഞ്ഞി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ജില്ല പഞ്ചായത്ത് ഹാളില്‍ ഭരണസമിതി ആദ്യയോഗം ചേര്‍ന്നു. ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് രാവിലെ 11നും വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അന്ന് ഉച്ച രണ്ടിനും നടക്കുമെന്ന് അറിയിച്ചു. PRD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.