കാഞ്ഞങ്ങാട് നഗരസഭയിൽ മിന്നും വിജയവുമായി ഇടതുപക്ഷത്തിന് തുടർഭരണം

കാഞ്ഞങ്ങാട്: നഗരവികസനത്തിൻെറ കരുത്തിൽ കാഞ്ഞങ്ങാട് നഗരസഭയിൽ എൽ.ഡി.എഫിന് തുടർഭരണം. ആകെയുള്ള 43 സീറ്റിൽ 16 സീറ്റുകൾ സ്വന്തമാക്കിയ സി.പി.എം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എൽ.ഡി.എഫ്  24 സീറ്റുകൾ സ്വന്തമാക്കിയാണ് തുടർഭരണത്തിന് അർഹത നേടിയത്. സി.പി.എം 16, ഐ.എൻ.എൽ. 3, സി.പി.ഐ. 1, എൽ.ജെ.ഡി. 1, എൽ.ഡി.എഫ് സ്വതന്ത്ര 3 എന്നിങ്ങനെയാണ് എൽ.ഡി.എഫ് കക്ഷി നില. യു.ഡി.എഫ് 13 സീറ്റിലും ബി.ജെ.പി. ആറ് സീറ്റുകളിലും വിജയിച്ചു. യു.ഡി.എഫിൽ കോൺഗ്രസിൻെറത് ദയനീയ പരാജയമായി. യു.ഡി.എഫിൽ ആകെയുള്ള 16 സീറ്റിൽ 11 പേരും മുസ്ലിം ലീഗ് പ്രതിനിധികളാണ്. രണ്ടു പേർ മാത്രമാണ് കോൺഗ്രസിൽനിന്ന് വിജയം കണ്ടത്. 28, 30 വാർഡുകളിൽ. 31ാം വാർഡിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. അസിനാർ ഐ.എൻ.എല്ലിലെ ബിൽടെക് അബ്ദുള്ളയോട് പരാജയപ്പെട്ടു. മുൻ നഗരസഭ ചെയർമാൻ കൂടിയായ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.വി. രമേശൻ 17ാം വാർഡിൽ മിന്നും വിജയം സ്വന്തമാക്കി. സി.പി.എം. വിജയിച്ച വാർഡുകൾ: നാല്, ഏഴ്, എട്ട്, 10, 11, 17, 21, 22, 23, 24, 26, 29, 32,34, 41, 42. സി.പി.ഐ: 19 ാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്രർ: മൂന്ന്, 18, 25. എൽ.ജെ.ഡി: 20 ഐ.എൻ.എൽ: 31, 33,35. യു.ഡി.എഫിൽ കോൺഗ്രസ് 28, 30 വാർഡുകളിലും മുസ്ലിം ലീഗ് 1,2,12,16,27,36,37,38,39,40,43 വാർഡുകളിലുമാണ് വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.