ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ട് റോഡുകൾ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പോത്താംകണ്ടം - കൂളിയാട് റോഡും ചീമേനി -കുന്നുംകൈ റോഡുമാണ് ഗതാഗതത്തിനായി തുറന്നത്. 2017-18 ബജറ്റിൽ ഉൾപ്പെടുത്തി 3.12 കോടി രൂപ ചെലവഴിച്ചാണ് ചീമേനി -കുന്നുംകൈ റോഡ് നിർമിച്ചത്. ആകെ 6.5 കിലോമീറ്റർ നീളമുള്ള ഈ റോഡിൻെറ രണ്ടാംഘട്ട പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തീകരിച്ചത്. കാനത്തപൊയിൽ മുതൽ മുക്കടപാലം വരെയുള്ള 3.675 കിലോമീറ്ററാണ് അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത്. 3.5 മീറ്റർ വീതിയുണ്ടായിരുന്ന ഈ റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്തു. ഒമ്പത് കലുങ്കുകൾ, കോൺക്രീറ്റ് ഓവുചാലുകൾ, കവറിങ് സ്ലാബുകൾ, റോഡ് സുരക്ഷ ട്രാഫിക് ബോർഡുകൾ, മാർക്കിങ്ങുകൾ, റോഡ് സ്റ്റഡുകൾ എന്നിവയും ഇതിൻെറ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ചെലവഴിച്ച് പോത്താംകണ്ടം- കൂളിയാട് വരെ 2.700 കിലോമീറ്റർ നീളത്തിൽ നിർമിച്ച റോഡാണ് രണ്ടാമത് ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന മൂന്ന് മീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്തിയാണ് അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത്. നാല് കലുങ്കുകൾ, കോൺക്രീറ്റ് ഓവുചാൽ, കവറിങ് സ്ലാബുകൾ, റോഡ് സുരക്ഷ ട്രാഫിക് ബോർഡുകൾ, മാർക്കിങ്, റോഡ് സ്റ്റഡ് എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്. കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട രണ്ട് റോഡുകളുടെയും പൂർത്തീകരണത്തോടെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്. TKP_Kooliyad Road മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത പോത്താംകണ്ടം-കൂളിയാട് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.