മുള്ളേരിയ: കേരള ഹൈകോടതി ഇടക്കാല ഉത്തരവിൻെറ അടിസ്ഥാനത്തിൽ ജാൽസൂർ റോഡ് പൊലീസ് തുറന്നുകൊടുത്തു. മുള്ളേരിയ ജാൽസൂർ റോഡിലെ കോട്ട്യാടിയിൽ മരകഷണങ്ങളും കയറും കൊണ്ട് അടച്ച റോഡ് വ്യാഴാഴ്ച രാവിലെ 10 മണിക്കുമുമ്പേ തുറക്കാൻ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. കാറഡുക്ക, ദേലംപാടി, ബെള്ളൂർ ഗ്രാമപഞ്ചായത്തുകളിലെ യാത്രക്കാരെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകി. മറ്റുള്ളവർക്ക് സർക്കാറിൻെറ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അന്തർ സംസ്ഥാന യാത്ര ചെയ്യാം. റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നു. ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ.കെ. ശ്രീകാന്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. jalsoor road ജാൽസൂർ റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് നടന്ന ബി.ജെ.പി പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.