കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൻെറ പ്രവർത്തനം കാര്യക്ഷമമാക്കണം മേൽപറമ്പ്: പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഉദുമ കുണ്ടോളംപാറ രാജൻ എന്ന ദലിത് യുവാവ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ആരോഗ്യ മന്ത്രിക്കയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജില്ല- പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൻെറ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയരുന്നുണ്ട്. കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൻെറ ചുമതലയുള്ള ഡോക്ടർക്ക് ആകെയുള്ള 21 വാർഡിലും ചുമതലകൾ നിർവഹിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ, കളനാട് പി.എച്ച്.സിയിലെ ഡോക്ടർക്ക് വെറും രണ്ട് വാർഡുകളിലെ മാത്രം ചുമതലകൾ നിർവഹിച്ചാൽ മതിയാകും. ഡോക്ടറുടെ അമിതമായ ജോലി ഭാരം ചെമ്മനാട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൻെറയും പ്രവർത്തനങ്ങൾക്ക് മങ്ങലേറ്റ് ഇനിയും മരണസംഖ്യ ഉയരാൻ ഇടയാക്കാൻ കാരണമാകരുതെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടു. ചെയർമാൻ സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ കൺവീനർ ഗണേഷ് അരമങ്ങാനം, അനൂപ് കളനാട്, ബഷീർ കുന്നരിയത്ത്, അബ്ദുറഹിമാൻ കല്ലട്ര, അബ്ബാസ് കൈനോത്ത്, ഫസൽ റഹ്മാൻ, ജലീൽ മേൽപറമ്പ എന്നിവർ സംസാരിച്ചു. ചുമട്ട് തൊഴിലാളികൾക്ക് അവധി കാസർകോട്: തിരുവോണം പ്രമാണിച്ച് തിങ്കളാഴ്ച കാസർകോട് ടൗൺ ചുമട്ട് തൊഴിലാളി യൂനിയൻ എസ്.ടി.യു അംഗങ്ങളായ മുഴുവൻ ചുമട്ട് തൊഴിലാളികൾക്കും അവധിയായതിനാൽ അന്നേ ദിവസം കാസർകോട് നഗരത്തിൽ കയറ്റിറക്ക് ജോലി ചെയ്ത് കൊടുക്കുന്നതെല്ലന്നും പൊതു അവധി ദിവസമായ ഞായറാഴ്ച ഉച്ച 12 വരെ കയറ്റിറക്ക് ജോലി ചെയ്ത് കൊടുക്കുന്നതാണെന്നും ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.