മുറിവേറ്റ പാതിരാക്കൊക്കിന്‌ ചികിത്സ നൽകി

തൃക്കരിപ്പൂർ: മുറിവേറ്റ് അവശനിലയിലായ പാതിരാക്കൊക്കിന്‌ നാട്ടുകാരുടെ മുൻകൈയിൽ ചികിത്സ നൽകി. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഹോട്ടലുടമ പേക്കടത്തെ സി. ചന്ദ്രനാണ് ഇതിനെ രക്ഷപ്പെടുത്തിയത്. പിന്നീട് സുഹൃത്തുക്കളായ കണ്ണൻ ചെറുകാനം, എം.പി. ബിജീഷ് എന്നിവരുടെ സഹായത്തോടെ തൃക്കരിപ്പൂർ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചിറകിൻെറ അസ്ഥികൾ ഒടിഞ്ഞു തൂങ്ങിയ പറവയെ സീനിയർ വെറ്ററിനറി സർജൻ ഡോ.പി.പ്രശാന്തിൻെറ നേതൃത്വത്തിൽ ചികിത്സ നൽകി. ചിറകിൻെറ ഒരുഭാഗം മുറിച്ചു നീക്കേണ്ടിവന്നു. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിൽനിന്ന് ബീറ്റ് ഓഫിസർ കെ. വിശാഖ് എത്തി പക്ഷിയെ കൊണ്ടുപോയി. tkp bird തൃക്കരിപ്പൂരിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട പാതിരാക്കൊക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.