നീലേശ്വരം: തൈക്കടപ്പുറം ഹാര്‍ബറില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മത്സ്യവിൽപന നടത്തിയ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് രോഗം പരത്തുന്ന തരത്തിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയാണ് മത്സ്യവിൽപന നടത്തിയത്. തൈക്കടപ്പുറത്തെ വി.വി. കുഞ്ഞികൃഷ്ണൻ, അബ്ദുൽറഹ്മാൻ, രാജൻ, എം. കൃഷ്ണൻ, പ്രകാശൻ, അബ്ദുൽ ലത്തീഫ്, അഷ്റഫ്, പുഷ്കരൻ എന്നിവർക്കെതിരെയാണ് പകർച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുത്തത്. സംഭവമറിഞ്ഞ് പൊലീസ് ഇൻസ്പെക്ടർ പി.ആർ. മനോജ് സ്ഥലത്തെത്തി ആളുകളെ വിരട്ടിയോടിച്ചു. ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചതോടെയാണ് പൊതുജനങ്ങള്‍ കാറിലും ബൈക്കിലും മറ്റുമായി ഹാര്‍ബറില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.