കാസർകോട്: രാജിെവച്ച അധ്യാപകനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കേന്ദ്ര സർവകലാശാല രജിസ്ട്രാർ, വി.സിക്ക് രാജിക്കത്ത് നൽകിയതായി സൂചന. രാജിെവച്ച് നാഗാലാൻഡ് കേന്ദ്ര സർവകലാശാലയിലേക്ക് പോയ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർക്ക് തിരികെ കേന്ദ്ര സർവകലാശാല കേരളയിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച തർക്കമാണ് രജിസ്ട്രാറുടെ രാജിയിലേക്ക് നയിച്ചതെന്ന് പറയുന്നു. വിടുതൽ നേടിയ അധ്യാപകനെ തിരിച്ചെടുക്കുന്നത് സർവകലാശാല ചട്ടത്തിന് വിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും രജിസ്ട്രാർ വൈസ് ചാൻസലറെ അറിയിച്ചിരുന്നതായി സർവകലാശാല വൃത്തങ്ങൾ പറഞ്ഞു. എന്നാൽ വി.സിയും പി.വി.സിയും തിരിച്ചെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. ഇതോടെയാണ് രാജിയിലേക്ക് നീങ്ങിയത്. കേന്ദ്ര സർവകലാശാല കേരളയിൽ നിന്ന് വിടുതൽ നേടിയ അധ്യാപകൻ നാഗാലാൻഡ് സർവകലാശാലയിൽ അവിടത്തെ പി.വി.സിയുടെ നിർദേശപ്രകാരം ഒാൺലെൻ വഴി അസോസിയറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോവിഡ് വ്യാപനം കാരണം നേരിട്ട് ജോലിയിൽ ചേരേണ്ടതില്ലെന്ന് അറിയിച്ചിരുന്നുവത്രെ. എന്നാൽ, പിന്നീട് ഇൗ നിയമനം നാഗാലാൻഡ് സർവകലാശാല അംഗീകരിച്ചില്ല. തുടർന്ന് അധ്യാപകൻ കേരള കേന്ദ്ര സർവകലാശാലയിൽ തിരികെയെത്താൻ ശ്രമം നടത്തുകയായിരുന്നു. രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.