പുതിയതെരു: കൈപൊക്കി വോട്ടുചെയ്യുന്ന കാലത്തെ ചേലേരി വില്ലേജ് പഞ്ചായത്തും കൊളച്ചേരി വില്ലേജ് പഞ്ചായത്തും ചേർന്നതാണ് ഇന്നത്തെ കൊളച്ചേരി പഞ്ചായത്ത്. 1963ലാണ് ഈ രണ്ട് വില്ലേജ് പഞ്ചായത്തുകളെയും കൂട്ടിച്ചേർത്ത് കൊളച്ചേരി പഞ്ചായത്തിനു രൂപംനൽകിയത്. ആദ്യ പ്രസിഡൻറായി തെക്കിൽ അബൂബക്കറിനെയും െവെസ് പ്രസിഡൻറായി കോറോത്ത് കുഞ്ഞിരാമൻ നായരെയും തെരഞ്ഞെടുത്തു. തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഗ്രാമപഞ്ചായത്താണിത്. വടക്ക് വളപട്ടണം പുഴയും തെക്ക് മുണ്ടേരിപ്പുഴയുമാണ് പഞ്ചായത്തിൻെറ അതിർത്തി പങ്കിടുന്നത്. പടിഞ്ഞാറ് നാറാത്ത് പഞ്ചായത്താണ്. മയ്യിൽ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തുകളാണ് കിഴക്ക് ഭാഗത്തെ അതിർത്തി പ്രദേശം. യു.ഡി.എഫ് മുന്നണിയിൽ ലീഗിൻെറ നേതൃത്വത്തിൽ ഭരണം നടത്തുന്ന ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നാണിത്. ഈ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ എൽ.ഡി.എഫിൽ സി.പി.എം ഒമ്പത് സീറ്റിലും സി.പി.എം (സ്വത.) മൂന്ന് സീറ്റിലും സി.പി.ഐ രണ്ടിടത്തും സി.പി.ഐ (സ്വത.) ഒരിടത്തും ജനവിധി തേടുന്നു. ഇടതുമുന്നണിക്ക് രണ്ട് വാർഡിൽ സ്ഥാനാർഥികളില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാർഥികൾക്ക് നിരുപാധിക പിന്തുണയാണ് മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ്, ലീഗ് എന്നിവർ എട്ട് വീതം സീറ്റുകളിലാണ് മാറ്റുരക്കുന്നത്. ഒരിടത്ത് കോൺ. സ്വതന്ത്രനും മാറ്റുരക്കുന്നു. ബി.ജെ.പി 13 സീറ്റിലും എസ്.ഡി.പി.െഎ അഞ്ചിടത്തും മത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാർഥികൾ ആറിടത്താണ് ജനവിധി തേടുന്നത്. ഒറ്റനോട്ടത്തിൽ ............................ രൂപവത്കൃതം -1963 വിസ്തീർണം -20.72 ചതുരശ്ര കിലോമീറ്റർ ആകെ വോട്ടർമാർ -22,618 സ്ത്രീ-12,295 പുരു. -10,323 കക്ഷിനില ....................................... ആകെ സീറ്റ് -17 യു.ഡി.എഫ് -11 മുസ്ലിം ലീഗ് -എട്ട് കോൺ. -മൂന്ന് എൽ.ഡി.എഫ് -അഞ്ച് സി.പി.എം -നാല് സി.പി.െഎ -ഒന്ന് ബി.ജെ.പി -ഒന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.