തളിപ്പറമ്പ്: പട്ടുവത്ത് പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിന് 60 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമാണ് പട്ടുവത്ത് പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം നടന്നത്. പട്ടുവം ഗ്രാമപഞ്ചായത്തിൽ ഇത്തവണ എൽ.ഡി.എഫിൻെറ രണ്ട് സീറ്റുകൾ പിടിച്ചെടുക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നു. കഴിഞ്ഞ തവണ മൂന്നു സീറ്റുകൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫിന് ഇതോടെ സീറ്റുകളുടെ എണ്ണം അഞ്ചായി വർധിപ്പിച്ചു. ഇതേത്തുടർന്നാണ് ഫലം പുറത്തുവന്നശേഷം യു.ഡി.എഫ് നേതൃത്വത്തിൽ പ്രകടനം നടന്നത്. കോവിഡ് നിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിനും പൊലീസിൻെറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി അടക്കമുള്ള 60 പേർക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.