പാലുകാച്ചിയില്‍ ആടിനെ വന്യജീവി കടിച്ചുകൊന്നുകൊന്നത് കടുവയാണെന്ന് സംശയംകൊട്ടിയൂര്‍: പാലുകാച്ചിയില്‍ ഗര്‍ഭിണിയായ ആടിനെ വന്യജീവി കടിച്ചുകൊന്നു. പാലുകാച്ചി ചെരുവിളയില്‍ രാമകൃഷ്ണൻെറ ആടിനെയാണ് വന്യജീവി കടിച്ചുകൊന്നത്. ബുധനാഴ്ച പുലര്‍ച്ച 3.30 ഓടെയാണ് സംഭവം. രാമകൃഷ്ണൻെറ വീടിന് സമീപത്ത് കൂട്ടില്‍ കെട്ടിയിരുന്ന അഞ്ച് ആടുകളില്‍ ഒരെണ്ണത്തിനെയാണ് കടിച്ചുകൊന്നത്. മറ്റ് ആടുകളുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളംവെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് വന്യജീവി കടന്നു കളയുകയായിരുന്നുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.കെ. മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സി. ചന്ദ്രന്‍, വാച്ചര്‍ തോമസ് എന്നിവര്‍ സ്ഥലത്തെത്തി. ആദ്യമായാണ് ഈ പ്രദേശത്ത് ഇത്തരത്തില്‍ വന്യജീവി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആടിനെ കൊന്നത് കടുവയാണെന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.