വീരാജ്പേട്ട: കുടക് ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൻെറ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിൽ വീരാജ്പേട്ട താലൂക്കിലെ 35 പഞ്ചായത്തുകളിലെ 370 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഞായറാഴ്ച സമാധാനപരമായി നടന്നു. 70 മുതൽ 75 ശതമാനം വരെ പോളിങ് നടന്നതായി കണക്കാക്കുന്നു. രാവിലെ മുതൽ മന്ദഗതിയിലായിരുന്ന പോളിങ്ങിന് ഉച്ചയോടെ വേഗമേറി. സിദ്ധാപുരത്ത് രാവിലെ തണുപ്പിനെ വകവെക്കാതെ തോട്ടം തൊഴിലാളികളായ വനിത വോട്ടർമാർ വോട്ടിങ് കേന്ദ്രങ്ങളിൽ ക്യൂ നിന്നു. വീരാജ്പേട്ടക്കടുത്ത അമ്മത്തി, ബിളിഗുരു, തോട്ടംമേഖലയായ പോളിബേട്ട, നലവതൊക്കലു, അരമേരി, കാകോട്ട്പറമ്പ്, ആർജി ബിട്ടങ്കാല, കല്ലുബാണ, പെരുമ്പാടി എന്നിവിടങ്ങളിൽ കനത്ത പോളിങ് നടന്നതായി വിവരം ലഭിച്ചു. മാവോവാദി ഭീഷണിയും വന്യജീവി അക്രമഭീതിയും നിലനിൽക്കുന്ന ബിറുനാണി, പറകട്ടകേരി, മരനകുട്ട, നാഗർഹൊളെ എന്നിവിടങ്ങളിൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല് ബൂത്തുകളെ റെഡ് അലർട്ട് ലിസ്റ്റിൽ പെടുത്തിയിരുന്നു. ചുരുക്കം ചിലയിടങ്ങളിൽ വോട്ടർപട്ടികയിൽ പേരില്ലാത്ത കാരണത്താൽ പ്രശ്നങ്ങൾ ഉടലെടുത്തെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. 22ന് നടന്ന ഒന്നാംഘട്ടം വോട്ടെടുപ്പിൽ മടിക്കേരിയിലേയും സോമവാർപേട്ടയിലേയും 92 പഞ്ചായത്തുകൾക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. വോട്ടെണ്ണൽ ബുധനാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.