വീരാജ്പേട്ട താലൂക്കിലെ 35 പഞ്ചായത്തുകളിലെ 366 വാർഡുകളിലേക്ക് 924 പേർ മത്സരരംഗത്ത് വീരാജ്പേട്ട: വീരാജ്പേട്ട താലൂക്കിലെ 35 ഗ്രാമപഞ്ചായത്തുകളിലേക്ക് ഞായറാഴ്ച നാടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് ഉദ്യോഗസ്ഥർക്കുള്ള സാമഗ്രികളുടെ വിതരണം നഗരത്തിലെ സൻെറ് ആൻസ് കോളജ് ഗ്രൗണ്ടിൽ നടന്നു. താലൂക്കിലെ 13 പഞ്ചായത്തുകളിലെ 54 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 183 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 1,24,501 വോട്ടർമാരാണുള്ളത്. തിതി മത്തിയിലെ അരകെരെ വാർഡിൽ ആരും നാമനിർദേശപത്രിക നൽകിയിട്ടില്ല. താലൂക്കിൽ 50 പ്രശ്നബാധിത ബൂത്തുകളും 18 അതീവ ജാഗ്രത ബൂത്തുകൾ, നാലു മാവോവാദി ആക്രമണഭീതി ബൂത്ത്, നാലെണ്ണം വന്യജീവി ആക്രമണഭീതിയുള്ള ബൂത്ത് എന്ന് കണക്കാക്കപ്പെടുന്നു. കേരള അതിർത്തി പ്രദേശങ്ങളായ കുട്ട-ബിറുനാണി-മാക്കൂട്ട എന്നിവിടങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല കലക്ടർ ആനിസ് കൺമണി ജോയിയും ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ക്ഷമ മിശ്രയും മസ്റ്ററിങ് കേന്ദ്രങ്ങൾ സന്ദർശിച്ചു. ശ്രീമംഗല, ബിറുനാണി, പറകട്ടക്കേരി എന്നിവിടങ്ങളിലെ എട്ട് മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകളിൽ തണ്ടർബോൾട്ടിനെ നിയോഗിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. കോവിഡ് സ്ഥിരീകരിക്കുകയോ നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യുന്നവർക്കും വൈകീട്ട് നാലുമുതൽ അഞ്ചുവരെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവും തടയുന്നതിനുവേണ്ടി കാമറ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ചുമതലക്കായി രണ്ട് ഡിവൈ.എസ്.പിമാർ, 14 സർക്കിൾ ഇൻസ്പെക്ടർമാർ, 33 എസ്.ഐമാർ, ഒരു ബറ്റാലിയൻ കെ.എസ്.ആർ.പി, ജില്ല ആംഡ് പൊലീസ് എന്നിവയെ നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ ജില്ലയിലെ മടിക്കേരി താലൂക്കിലെ 26 ഗ്രാമപഞ്ചായത്തുകളിേലക്കും സോമവാർപേട്ട താലൂക്കിലെ 66 ഗ്രാമപഞ്ചായത്തുകളിലേക്കും ഈ മാസം 22ന് വോട്ടെടുപ്പ് നടന്നിരുന്നു. 79 ശതമാനമായിരുന്നു പോളിങ്. കോവിഡ് പശ്ചാത്തലത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. യതിരാജിൻെറ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ രംഗത്തുണ്ട്. കാപ്ഷൻ ഞായറാഴ്ച നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുമായി ബൂത്തുകളിലേക്ക് നീങ്ങുന്ന തെരഞ്ഞെടുപ്പ് ജീവനക്കാർ. വീരാജ്പേട്ട സൻെറ് ആൻസ് കോളജ് ഗ്രൗണ്ടിൽനിന്നുള്ള ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.