ഇടതുമുന്നണി ജീർണതയുടെ പടുകുഴിയിൽ -ചെന്നിത്തല

തലശ്ശേരി: ജീർണതയുടെ പടുകുഴിയിലാണ് എൽ.ഡി.എഫും നേതൃത്വം നൽകുന്ന സി.പി.എമ്മുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലശ്ശേരിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗവും സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ജനതക്ക് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റുകളാണ് ഭരണത്തിലിക്കുന്നവർ ചെയ്തുകൂട്ടുന്നത്‌. സ്വർണക്കള്ളക്കടത്ത് കേസിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് തലവൻ അറസ്റ്റിലായതെങ്കിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാട് കേസിലാണ് കോടിയേരിയുടെ മകൻ കുടുങ്ങിയത്. കേരള ജനതക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും ഇടതുമുന്നണി സർക്കാറിന് പാലിക്കാനായിട്ടില്ല. ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാതെ മൗനത്തിലാണ്. അനീതിക്കെതിരെ സമരം ചെയ്യുമ്പോൾ ഭരണത്തെ താഴെയിറക്കാനാണ് പ്രതിപക്ഷ സമരം എന്ന് വിലപിക്കുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇന്നത്തെ ഭരണത്തിലുള്ള അഴിമതിക്കാരെ ഒന്നാകെ പൂട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഡ്വ.സി.ടി. സജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, വി.എ. നാരായണൻ, സതീശൻ പാച്ചേനി, സജ്ജീവ് മാറോളി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. അരവിന്ദാക്ഷൻ, എൻ. മഹമൂദ്, വി.സി. പ്രസാദ്, വി. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.