ഓൺലൈൻ ഉൽപന്നങ്ങളുടെ കവർച്ച; രണ്ടുപേർ പിടിയിൽ

ഇരിട്ടി: ഓൺലൈൻ വിൽപന ശൃംഖലയിൽ നിന്ന് ഇടപാടുകാർക്ക് അയക്കുന്ന ഉൽപന്നങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചുങ്കക്കുന്ന് സ്വദേശി ജിസ്‌ബിൻ ഷാജി (22), വലിയപറമ്പുംകരി സ്വദേശി അജയ് (19) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സംഭവത്തിൽ മുഖ്യ പ്രതികളെ പിടുകൂടാനുണ്ട്. ഫ്ലിപ്കാർട്ടിൽ നിന്നയച്ച 11 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ കവർന്ന കേസിലാണ് രണ്ടുപേർ പിടിയിലായത്. ഇരിട്ടി മേഖലയിലെ ഇടപാടുകാർക്കയച്ച വിലപിടിപ്പുള്ള 31 മൊബൈൽ ഫോണുകളും ഒരു കാമറയുമാണ് കവർന്നത്. ഇവരുടെ ഉൽപന്നങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ ചുമതലയുള്ള കമ്പനിയുടെ ഏരിയ മാനേജർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. 75,000 രൂപ വില വരുന്ന 10 ഐ ഫോണുകളും കവർച്ച ചെയ്യപ്പെട്ടതിൽപെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.