വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി

വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി തളിപ്പറമ്പ്: പറശ്ശിനിക്കടവിൽ വയോധികയെ ആക്രമിച്ച് രണ്ടുപവൻ സ്വർണമാല കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. പറശ്ശിനിക്കടവ് വിസ്മയ പാർക്കിനു സമീപം റോഡിലാണ് കൂരാക്കുന്നിൽ രോഹിണിയുടെ മാല ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കവർന്നത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം രോഹിണിയെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. ചെറുത്തുനിന്ന ഇവരെ തള്ളി താഴെയിട്ടശേഷമാണ് മാല പൊട്ടിച്ചത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. കൂലിപ്പണിക്ക് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈക്ക് ഓടിച്ചയാൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിൻെറ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മോഷണത്തിന് ഉപയോഗിച്ച ബൈക്കിനും പ്രതികൾക്കുമായുള്ള അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മാസം ഏഴിന് സമാനരീതിയിൽ നണിയൂർ കനാലിന് സമീപത്തുനിന്ന് മൈലാട്ട് ദേവിയുടെ രണ്ടുപവൻ മാല കവർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.