വധശ്രമം: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

വധശ്രമം: രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ തളിപ്പറമ്പ്: കുറുമാത്തൂരിൽ ബി.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റുചെയ്തു. ചൊറുക്കള മഞ്ചച്ചാൽ സ്വദേശി ബാസിത്ത് (28), ചാണ്ടിക്കരി സ്വദേശി എം.പി. റാസിഖ് (28) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാർ അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ചൊറുക്കള ചാണ്ടിക്കരിയിലെ ബി.ജെ.പി പ്രവർത്തകനായ കല്ലക്കുടിയൻ മനോജിനെ വെള്ളാരം പാറയിൽ നാലംഗസംഘം ആക്രമിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ മനോജിൻെറ പരാതിയിൽ കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ്‌ ഫവാസ്, ഷഹീർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബാസിത്തും റാസിഖും സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കഴിഞ്ഞദിവസം ഡിവൈ.എസ്.പിയുടെ അന്വേഷണ സംഘത്തിലെ എസ്.ഐ എം.കെ. ഗിരീഷ്, എ.എസ്.ഐമാരായ സത്യൻ, ടി.കെ. ഗിരീഷ്, സുരേഷ് കക്കറ എന്നിവർ ചൊറുക്കളയിലെ വീടുകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.