കോവിഡ് ഭീതിക്കൊപ്പം മഴയും; ആളകന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങൾ

കോവിഡ് ഭീതിക്കൊപ്പം മഴയും; ആളകന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങൾമാനം തെളിയുന്നതോടെ സന്ദർശകരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷകണ്ണൂർ: ലോക്ഡൗൺ കഴിഞ്ഞ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നുവെങ്കിലും സന്ദർശകർ കുറവ്. കോവിഡ് ഭീതിക്കൊപ്പം തുടർച്ചയായ മഴയും സഞ്ചാരികളെ അകറ്റുന്ന കാരണങ്ങളാണ്. കോവിഡ് കാലത്ത് മാസങ്ങളായി തുടരുന്ന വീട്ടിലിരിപ്പിൻെറ മനംമടുപ്പിന് ആശ്വാസം പകരാനാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിയന്ത്രണ വിധേയമായി തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. പയ്യാമ്പലം പാർക്ക്, മുഴപ്പിലങ്ങാട് ബീച്ച്, കണ്ണൂർ കോട്ട, തലശ്ശേരി സീ വ്യൂ പാർക്ക്, പാലക്കയം തട്ട്, വൈതൽ മല തുടങ്ങിയ കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നത്. വീട്ടിലിരുന്ന് മടുത്ത ആളുകളുടെ ഒഴുക്ക് അധികൃതർ പ്രതീക്ഷിച്ചതാണ്. ഇതനുസരിച്ച് സന്ദർശകർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് സംവിധാനങ്ങൾ ഒരുക്കാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിരുന്നു. തുറന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ആളുകളുടെ എണ്ണം നാമമാത്രമാണ്. കോവിഡ് ഭീതിയേക്കാളേറെ, ൈവകുന്നേരങ്ങളിൽ തിമിർത്ത് പെയ്ത മഴയാണ് സഞ്ചാരികളെ അകറ്റിയതെന്നാണ് ടൂറിസം മേഖലയിലുള്ളവർ കരുതുന്നത്. മഴ മാറി മാനം തെളിയുന്നതോടെ ഒറ്റപ്പെടലിൻെറ വീട്ടകങ്ങളിൽ നിന്ന് പ്രകൃതിയുടെ വിശാലതയിലും സുന്ദരകാഴ്ചകളിലും അൽപനേരം ആശ്വാസം തേടി ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ.പടം സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.