തുണിമില്ലുകളിലെ ശമ്പളകുടിശ്ശിക തീർത്തുനൽകും -കേന്ദ്രമന്ത്രികണ്ണൂർ: കേരളത്തിലും മാഹിയിലും എൻ.ടി.സിയുടെ ഉടമസ്ഥതയിലുള്ള തുണിമില്ലുകളിലെ തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളം തീർത്തുനൽകുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്‌മൃതി ഇറാനി. കെ.കെ. രാഗേഷ് എം.പിയെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിലും മാഹിയിലും എൻ.ടി.സിയുടെ ഉടമസ്ഥതയിലുള്ള തുണിമില്ലുകളിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാതെ ജീവിതം വഴിമുട്ടിയത് എം.പി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് എം.പി മന്ത്രിക്കു സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ഉറപ്പുനൽകിയത്. കോവിഡ് മൂലമുണ്ടായ വിപണിമാന്ദ്യം തുണിത്തരങ്ങളുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്. കേന്ദ്രം ടെക്‌സ്‌റ്റൈൽസ് മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള ശ്രമത്തിലാണ്. വിൽക്കാനാകാതെ കെട്ടിക്കിടക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിച്ച് പണം ലഭിക്കുന്ന മുറക്ക് ശമ്പളക്കുടിശ്ശിക നൽകാനാകുമെന്നും കമ്പനികളിൽ ഉൽപാദനം പുനരാരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സ്ഥിരം തൊഴിലാളികളുടെ ആഗസ്റ്റ് 2020 വരെയുള്ള ശമ്പളവും താൽക്കാലിക തൊഴിലാളികളുടെ ജൂലൈ 2020 വരെയുള്ള ശമ്പളവും മുഴുവൻ നൽകിയിട്ടുണ്ട്. താൽക്കാലിക തൊഴിലാളികൾക്ക് ആഗസ്റ്റ് 2020 ലെ ശമ്പളം പകുതി നൽകിയിട്ടുണ്ട്. വിൽപനയിൽ നിന്നുള്ള വരുമാനം കിട്ടിത്തുടങ്ങുന്ന മുറക്ക് ശമ്പള കുടിശ്ശിക തീർത്തുനൽകാനാകുമെന്നും കെ.കെ. രാഗേഷ് എം.പിയെ കേന്ദ്രമന്ത്രി രേഖാമൂലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.