കോവിഡ്: ആശ്രയമില്ലാതെ ജീവിതശൈലി രോഗികൾ

തലശ്ശേരി: കോവിഡ് സമ്പർക്ക കേസുകൾ കുതിച്ചുയരുന്നതിനാൽ സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം കർശനമാക്കി. ആശുപത്രികളിൽനിന്ന് നൽകുന്ന ഫോറം പൂരിപ്പിച്ച ശേഷം ശരീരോഷ്മാവ് പരിശോധിച്ചാണ് ഡോക്ടർമാരെ കാണാനെത്തുന്നവരെ കടത്തിവിടുന്നത്. ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം പലയിടത്തും ലഭ്യമല്ല. ജീവിതശൈലി രോഗമുളളവരും ഗർഭിണികളുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. രോഗികളെ മാത്രമേ ചികിത്സ മുറിയിലേക്ക് കയറ്റുന്നുള്ളൂ. രോഗവിവരം കേട്ട് മരുന്നിനുള്ള കുറിപ്പടി മാത്രമാണ് ഡോക്ടർമാർ നൽകുന്നത്. ഫോണിൽകൂടിയുള്ള ടോക്കൺ ബുക്കിങ് മിക്ക ആശുപത്രികളിലുമില്ല. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണാൻ മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ആശുപത്രികളിൽ കൂടുതൽ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.