കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഭരണകൂടത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഖുർആൻെറ മറപിടിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നും സി.പി.എമ്മിൻെറ ഇരട്ട മുഖവും ഇരട്ട നീതിയുമാണ് ഇത് വ്യക്തമാക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഖുർആൻെറ പേരുപറഞ്ഞ് സംഘടിത വോട്ട്ബാങ്കിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് സി.പി.എം. ഇതിൻെറ ഭാഗമായാണ് സി.പി.എം, ബി.ജെ.പി ഖുർആനെ അപമാനിക്കുകയാണെന്നും ലീഗും കോണ്‍ഗ്രസും ഇവരുടെ കെണിയില്‍ വീണ് രക്ഷപ്പെടുകയാണെന്നും പറയുന്നത്. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ മന്ത്രിയോട് വിശദീകരണം ചോദിക്കുന്നു. ആരോപണവിധേയനായ മന്ത്രിയെ ഖുർആൻെറ പേരില്‍ സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പിനും ഇരട്ട നീതിക്കും കേരളം മറുപടി നല്‍കും. സി.പി.എമ്മിൻെറ ഇരട്ടമുഖം കേരളത്തില്‍ പൊളിഞ്ഞുവീഴുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരിദാസും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.