ഇരിട്ടി: നാടും നഗരവും മുറുക്കിയുടുത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ നാട്ടിലെ പങ്കപ്പാട് മുതലെടുത്ത് ബ്ലേഡ് മാഫിയ ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും കുരുക്കാനുള്ള ഓട്ടത്തില്‍. ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് നഗര, ഗ്രാമവ്യത്യാസമില്ലാതെ ഇരിട്ടി കേന്ദ്രമാക്കി മലയോര മേഖലയിലെങ്ങും കൊള്ളപ്പലിശ ഇടപാടുകാര്‍ പിടിമുറുക്കുന്നത്. നൂറുകണക്കിന് ചെറുകിട വ്യാപാരികർ പലിശയിനത്തില്‍ മുതലിൻെറ ഇരട്ടിയിലധികം തിരികെ നല്‍കിയിട്ടും ബ്ലേഡ്മാഫിയ സംഘത്തിൻെറ ഭീഷണിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ആത്മഹത്യ മുനമ്പിലാണുള്ളത്. മിക്കയിടത്തും ബിനാമി ഇടപാടുകളായാണ് പണത്തിൻെറ വിതരണം നടത്തുന്നത്. പലിശ പിരിക്കാൻ ഏല്‍പിച്ചിരിക്കുന്നതാകട്ടെ ക്രിമിനല്‍ സംഘങ്ങളെയും. ലോക്ഡൗണും കോവിഡിനെ തുടര്‍ന്നുണ്ടായ തൊഴില്‍ മേഖലയിലെ പ്രതിസന്ധികളും ഒട്ടേറെ സാധാരണക്കാരുടെ ദൈനംദിന ചെലവുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തക്കം മുതലെടുത്താണ് ബ്ലേഡ് മാഫിയസംഘം നാട്ടിലെമ്പാടും വിലസുന്നത്. പലയിടത്തും കണക്കിൽപെടാത്ത പണമാണ് ഇത്തരത്തില്‍ ക്രയവിക്രയം ചെയ്യുന്നതെന്നതും പരസ്യമായ രഹസ്യമാണ്. 1000 രൂപക്ക് 200 രൂപ വരെയാണു ചില പ്രദേശങ്ങളില്‍ പലിശയിനത്തില്‍ ഈടാക്കുന്നത്. ഇതു നല്‍കാന്‍ കഴിയാത്തവരോടു ഭീഷണിയും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബ്ലേഡ് മാഫിയ സംഘത്തിൻെറ പിടിയിലകപ്പെട്ട് ഒടുവില്‍ രക്ഷപ്പെടാനാകാത്തതിനെ തുടര്‍ന്നാണ് പയ്യാവൂരിലെ വ്യാപാരിയായ യുവതി ആത്മഹത്യ ചെയ്തത്. മരണത്തിന് കാരണം ബ്ലേഡ് മാഫിയ സംഘങ്ങളാണെന്ന ആത്മഹത്യാ കുറിപ്പെഴുതിയാണ് യുവതി മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്തത്. ഒരു കുട്ടി ഇപ്പോഴും ചികിത്സയിലുമാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ജീവിതമപ്പാടെ കുടുങ്ങിപ്പോയവരാണു നിവൃത്തികേടുകാരണം ബ്ലേഡ് മാഫിയക്കാരായ ഇത്തരക്കാരില്‍നിന്ന് പണം വാങ്ങുന്നത്. ഓപറേഷന്‍ കുബേര ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മാനഹാനി കാരണം പരാതിപ്പെടാന്‍ അധികമാരും തയാറാകാത്തതും പൊലീസിനെ നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. അടിയന്തരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് ബ്ലേഡ് മാഫിയ സംഘത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ കര്‍ശനനടപടിയുമായി മുന്നോട്ടുവരണമെന്നാണ് നാടും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.